കാഞ്ഞങ്ങാട്: അടക്കപൊടിക്കുന്നതിന്റെ മറവിൽ കാഞ്ഞങ്ങാട്ട് ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് നിരോധിത പാൻമസാല കച്ചവടം. ബുധനാഴ്ച രാവിലെ വാടക ക്വാർട്ടേഴ്സ് റെയ്ഡ് ചെയ്ത പൊലീസ് ഉത്തർപ്രദേശ് സ്വദേശി സുനിൽ സോങ്കറിനെതിരെ (22) കേസെടുത്തു.
കോട്ടച്ചേരി സിറ്റി ആശുപത്രിക്ക് സമീപത്തെ ക്വാർട്ടേഴ്സിൽനിന്നുമാണ് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പാൻമസാല പാക്കറ്റുകൾ പൊലീസ് പിടികൂടിയത്. റോഡരികിൽ പാൻ കച്ചവടക്കാർക്ക് വിതരണം ചെയ്യാൻ അടക്കപൊടിയാക്കുന്ന കേന്ദ്രമാണ് ഈ ക്വാർട്ടേഴ്സ്. ഇവിടെ അടക്ക ചീളുകളാക്കുന്ന മെഷിനുണ്ട്. പാൻ വിൽപനക്കാർക്കാവശ്യമായ പുകയിലയുമുണ്ട്. ഇത് കൂടാതെയാണ് നിരോധിത പാൻമസാല സൂക്ഷിച്ചത്. പാൻമസാല വിൽപന നടക്കുന്നുവെന്ന രഹസ്യ വിവരത്തിൽ ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത് കുമാർ, എസ്.ഐ അഖിൽ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസാണ് പാൻമസാല പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.