ജില്ല പഞ്ചായത്തിൽ ധനം, വികസനം സമിതികളിൽ യു.ഡി.എഫ് സ്വാധീനം

കാസർകോട്: ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ മത്സരമില്ലാതെ തെരഞ്ഞെടുത്തതോടെ യു.ഡി.എഫ് സ്വാധീനം ശക്തമായി. ധനകാര്യ സ്ഥിരം സമിതിയിലും വികസന സ്ഥിരം സമിതിയിലുമാണ് യു.ഡി.എഫിനു മേൽക്കൈ ലഭിച്ചത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂരാണ് ധനകാര്യ സമിതിയുടെ അധ്യക്ഷനാവുക. ഷാനവാസ് പാദൂരിനു പുറമെ ജാസ്മിന്‍ കബീര്‍, കമലാക്ഷി, ജമീല സിദ്ദീഖ് എന്നിവരാണ് അംഗങ്ങൾ. ഇവർ മൂന്നുപേരും യു.ഡി.എഫ് അംഗങ്ങളാണ്. സ്ഥിരം സമിതികളിൽ ഏറ്റവും പ്രധാനപ്പെട്ടത് ധനകാര്യമാണ്. ഇൗ സമിതിയുടെ തീരുമാനങ്ങളിൽ യു.ഡി.എഫിനാണ് മേൽക്കൈ ലഭിക്കുക. സമിതികളിൽ രണ്ടാമത് പ്രാധാന്യമുള്ളത് വികസനത്തിനാണ്. ഇതിൽ ഗീതാകൃഷ്ണനായിരിക്കും അധ്യക്ഷ. അവർ കോൺഗ്രസ് അംഗമാണ്. ഇതിലെ രണ്ടംഗങ്ങളിൽ നാരായണ നായ്ക് ബി.ജെ.പിയും പി.ബി. ഷെഫീഖ് മുസ്ലിം ലീഗുമാണ്. എൽ.ഡി.എഫ് അംഗങ്ങൾ ഇതിൽ ഇല്ല. പൊതുമരാമത്ത്: കെ. ശകുന്തള (വനിത അംഗം), ഗോള്‍ഡന്‍ അബ്ദുറഹ്‌മാന്‍, സി.ജെ. സജിത് എന്നിവരാണ്. സി.പി.എം അംഗം ശകുന്തളക്കാണ് അധ്യക്ഷ പദവിക്ക് സാധ്യത. ആരോഗ്യം-വിദ്യാഭ്യാസം സമിതിയിൽ അധ്യക്ഷയാകുന്നതിനുള്ള സാധ്യത സി.പി.െഎ അംഗം അഡ്വ. എസ്.എന്‍. സരിതക്കാണ്. ജോമോന്‍ ജോസ്, സി.എച്ച്. ഫാത്തിമത്ത് ഷംന എന്നിവരാണ് അംഗങ്ങൾ. ക്ഷേമകാര്യത്തിൽ എം. ഷൈലജ ഭട്ട് (ബി.ജെ.പി), എം. മനു (ലോക് താന്ത്രിക്), ഷിനോജ് ചാക്കോ (കേരള കോൺഗ്രസ് എം) എന്നിവരാണ് അംഗങ്ങൾ. ഇതിൽ ഷിനോജ് ചാക്കോ ചെയർമാനാകും. എം. മനു എൽ.ഡി.എഫ് ധാരണയനുസരിച്ച് ജില്ല പഞ്ചായത്തിൻെറ രണ്ടാം പകുതി കഴിഞ്ഞുള്ള ആദ്യ ഒന്നേകാൽ വർഷം വൈസ് പ്രസിഡൻറാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.