പടന്ന: നിർമാണത്തിലിരിക്കുന്ന തോട്ടുകര പാലവും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമാകുന്നതായി പരിസരവാസികളുടെ പരാതി. മദ്യ, കഞ്ചാവ് വിൽപനയും ഉപയോഗവും ഇവിടെ യഥേഷ്ടം നടക്കുന്നതായാണ് നാട്ടുകാരുടെ പരാതി. നിർമാണത്തിലിരിക്കുന്ന പാലത്തിനു മുകളിൽ പകൽ നേരങ്ങളിൽപോലും പരസ്യ മദ്യപാനം നടക്കുന്നതായി നാട്ടുകാർ പറയുന്നു. പടന്ന-പിലിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൻെറ പണികൾ തീരാറായി. ഇപ്പോൾ പിലിക്കോട് ഭാഗത്തുനിന്ന് ഇവിടെ ലഹരി തേടിയും വിൽപനക്കും ആളുകൾ എത്തുന്നുണ്ടത്രെ. പൊലീസ് പരിശോധനക്കിടെ തൽക്കാലം മാറിനിൽക്കുമെങ്കിലും വീണ്ടും എല്ലാം പഴയപടി ആകും. നിരീക്ഷണ കാമറയും ലൈറ്റുകളും സ്ഥാപിച്ച് പ്രദേശത്തെ ലഹരി മാഫിയയിൽനിന്ന് മോചിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.