രണ്ടുമാസം കഴിഞ്ഞിട്ടും പണമില്ല; സ്കൂളുകളിൽ ഉച്ചയൂണും പ്രതിസന്ധിയിൽ

ശ്രീകണ്ഠപുരം: സ്കൂൾ തുറന്ന് രണ്ടുമാസം കഴിഞ്ഞിട്ടും വിദ്യാർഥികൾക്ക് പാലും മുട്ടയും ഉച്ചഭക്ഷണവും നൽകുന്നതിന്റെ തുക സർക്കാർ നൽകിയില്ല.

ഇതോടെ സംസ്ഥാനമാകെ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം കടുത്ത പ്രതിസന്ധിയിലാണ്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ അംഗൻവാടികളിൽ കുട്ടികൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടതിനിടെയാണ് സ്കൂളുകളിൽ ഭക്ഷണത്തുക നൽകാത്ത വിവരം പുറത്തുവന്നത്. നേരത്തെ വാങ്ങിയ പാലിന്റെ പണം നൽകാത്തതിനാൽ ഇനി പാൽ നൽകില്ലെന്ന് പല ക്ഷീരസംഘങ്ങളും സ്കൂൾ അധികൃതരെ അറിയിച്ചിരിക്കുകയാണ്. ഇതോടെ പ്രധാനാധ്യാപകരാണ് പ്രതിസന്ധിയിലായത്.

കഴിഞ്ഞ ജൂണിൽ സ്കൂൾ തുറന്നശേഷം മേയ് ഒന്നുവരെ 43 പ്രവൃത്തിദിവസങ്ങളാണ് ഉണ്ടായത്. ഈ ദിനങ്ങളിൽ പാൽ, മുട്ട, ഉച്ചയൂൺ എന്നിവ നൽകിയതിന്റെ തുകയാണ് ലഭിക്കാനുള്ളത്. 150 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങൾക്ക് ഒരുകുട്ടിക്ക് ദിനംപ്രതി എട്ട് രൂപ പ്രകാരം ആഴ്ചയിൽ 40 രൂപയാണ് കാലങ്ങളായി നൽകിയിരുന്നത്.

500 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങൾക്ക് പ്രതിദിനം ഒരുകുട്ടിക്ക് ഏഴ് രൂപയും അതിൽ കൂടുതൽ വിദ്യാർഥികളുണ്ടെങ്കിൽ ആറ് രൂപയുമാണ് നൽകിയിരുന്നത്.

2016ൽ അനുവദിച്ച നിരക്കാണിത്. ഈതുകതന്നെ തികയുന്നില്ലെന്ന പരാതി നേരത്തെ മുതൽ വ്യാപകമായിരുന്നു. അധികംവരുന്ന തുക പ്രധാനാധ്യാപകരും പി.ടി.എയും ചേർന്നാണ് മിക്ക സ്കൂളുകളിലും എടുത്തിരുന്നത്.

അതിനിടെയാണ് കിട്ടിക്കൊണ്ടിരുന്ന തുകപോലും മുടങ്ങിയതെന്ന് പ്രധാനാധ്യാപകർ പറയുന്നു. പാലും മുട്ടയും ഉച്ചയൂണും നൽകുന്നതിനായി ദിവസം ഒരുകുട്ടിക്ക് 20 രൂപ പ്രകാരം ആഴ്ചയിൽ 100 രൂപയെങ്കിലും നൽകണമെന്നാണ് അധ്യാപകരുടെ ആവശ്യം. ഉച്ചഭക്ഷണത്തിനുള്ള അരി മാത്രമാണ് നിലവിൽ സർക്കാർ നൽകുന്നത്.

എല്ലാദിവസവും ചോറും ഒരു ഒഴിച്ചുകറിയും തോരനും കുട്ടികൾക്ക് നൽകണം. കൂടാതെ, സംസ്ഥാന സർക്കാറിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ രണ്ടുദിവസം 150 മില്ലി വീതം പാലും മുട്ടയും നൽകണം. പാലും മുട്ടയും ലഭ്യമാക്കുന്നില്ലെന്ന് മാത്രമല്ല, ഇതിന് പ്രത്യേകം തുക അനുവദിക്കുന്നുമില്ല.

സപ്ലൈകോയിൽനിന്ന് സ്കൂളിലേക്ക് അരി കൊണ്ടുവരുമ്പോൾ വണ്ടിവാടകയും കയറ്റിറക്ക് കൂലിയും പ്രധാനാധ്യാപകർ നൽകണം. ഭക്ഷണം തയാറാക്കാനുള്ള പാചകവാതകത്തിന്റെ വിലയും കിട്ടുന്നില്ല. പലവ്യഞ്ജന, പച്ചക്കറിക്കടകളിലും വൻതുക കുടിശ്ശികയായി കിടക്കുന്നുണ്ട്.

പ്രധാനാധ്യാപകരും ചുമതലപ്പെട്ട മറ്റ് അധ്യാപകരും കൈയിൽനിന്ന് തുകയെടുത്താണ് കടബാധ്യത പലപ്പോഴും തീർക്കുന്നത്. ചില സ്കൂളുകളിൽ ഇടക്കെങ്കിലും വിദ്യാർഥികൾ സംഭാവനയായി നൽകുന്ന പച്ചക്കറി വിളകൾ ഉപയോഗിച്ചാണ് കറിയുണ്ടാക്കുന്നതെന്നത് മാത്രമാണ് ഒരാശ്വാസം. ഈ അധ്യയനവർഷം സ്കൂളുകളിലെ പാചകത്തൊഴിലാളികൾക്കും രണ്ടു മാസമായി കൂലി ലഭിച്ചിട്ടില്ല.

ഇതും ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വില നിലവിൽ ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ട്. എന്നിട്ടും പഴയനിരക്ക് വർധിപ്പിക്കാനും തുക കൃത്യമായി നൽകാനും സർക്കാർ തയാറായിട്ടില്ല.

തുക വർധിപ്പിച്ച് കൃത്യസമയത്ത് നൽകിയില്ലെങ്കിൽ സമരം -കെ.പി.പി.എച്ച്.എ

ശ്രീകണ്ഠപുരം: സംസ്ഥാനത്താകെ സർക്കാർ പണം നൽകാത്തതിനാൽ സ്കൂൾ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണെന്നും തുക വർധിപ്പിച്ച് കഴിഞ്ഞ രണ്ടു മാസത്തേതുൾപ്പെടെ വേഗത്തിൽ ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം തിരുവോണ നാളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരം നടത്തുമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന നേതാക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മറ്റ് സമരപരിപാടികളും ആലോചിക്കുന്നുണ്ട്. പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ ചുമതലയിൽനിന്ന് ഒഴിവാക്കുക, പാൽ, മുട്ട, ഉച്ചഭക്ഷണം എന്നിവക്ക് ഒരു കുട്ടിക്ക് ദിനംപ്രതി 20 രൂപ നിരക്കിൽ അനുവദിക്കുക, കുടിശ്ശിക തുക വേഗത്തിൽ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തുടനീളം സ്കൂൾ ഉച്ചഭക്ഷണ സമിതികളുടെ നേതൃത്വത്തിൽ എം.എൽ.എമാർ, എം.പിമാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർക്ക് നിവേദനം നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജന. സെക്രട്ടറി ജി. സുനിൽകുമാർ, അസി. സെക്രട്ടറി കെ. ശ്രീധരൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ.പി. വേണുഗോപാലൻ, ജസ്റ്റിൻ ജയകുമാർ എന്നിവർ അറിയിച്ചു.

Tags:    
News Summary - Two months later, no money; food delivery in schools is in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.