പ്രതികൾ
കാഞ്ഞങ്ങാട്: രാത്രി സ്കൂട്ടറിലെത്തി സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന് 72 കിലോ വരുന്ന ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ഈസ്റ്റ് എളേരി അടുക്കളം പാടി സ്വദേശികളായ എം.പി. രതീഷ്(23), ധനേഷ് ദാമോദരൻ (21) എന്നിവരാണ് അറസ്റ്റിലായത്. പനത്തടി ചാമുണ്ഡിക്കുന്ന് സ്കൂളിന് സമീപത്തെ ആൾ താമസമില്ലാത്ത പറമ്പിൽനിന്നാണ് മുറിച്ചത്.
ചന്ദനം മുറിക്കുന്നത് നാട്ടുകാർ കണ്ടതോടെ സ്കൂട്ടറുമായി പ്രതികൾ രക്ഷപ്പെട്ടു. കഷണങ്ങളാക്കിയ 72 കിലോ ചന്ദനത്തടി കണ്ടെത്തി. തുടർന്ന് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. രാഹുൽ, സെക്ഷൻ ഓഫിസർ സേസപ്പ, എ.കെ. ഷിഹാബുദ്ദീൻ, വിഷ്ണു കൃഷ്ണൻ, വിനീത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.