കണ്ണാ ബിജു

കുടുംബാംഗങ്ങളെ ആക്രമിച്ച കേസില്‍ മുങ്ങിനടന്നയാള്‍ അറസ്റ്റില്‍


ശ്രീകണ്ഠപുരം: അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും ഉള്‍പ്പെടെ ആക്രമിച്ച കേസില്‍പെട്ട് മുങ്ങിനടന്നയാള്‍ അറസ്റ്റില്‍. നടുവില്‍ ഉത്തൂര്‍ സ്വദേശിയും പൂവന്‍ചാല്‍ കോളനിയില്‍ താമസക്കാരനുമായ പ്രാൺ വീട്ടില്‍ കണ്ണാ ബിജുവിനെയാണ് (38) കുടിയാന്മല പ്രിന്‍സിപ്പല്‍ എസ്.ഐ നിബിന്‍ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്. 2018ല്‍ കേസില്‍പെട്ടശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഈവര്‍ഷം ആദ്യമാണ് കോടതി ബിജുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ബുധനാഴ്ച പുലര്‍ച്ച പൂവന്‍ചാല്‍ കോളനിയില്‍വെച്ചാണ് ഇയാളെ പിടികൂടിയത്.സീനിയര്‍ സി.പി.ഒ പ്രകാശന്‍, സി.പി.ഒമാരായ ജാബിര്‍, ജോമിന്‍, സുഭാഷ്, നിജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.






Tags:    
News Summary - Man arrested for assaulting family members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.