തടവുകാരെൻറ മകനെ രണ്ടാനമ്മയും മകളും ചേര്‍ന്ന് മര്‍ദിച്ചതിന് കേസ്


ശ്രീകണ്ഠപുരം: ജയില്‍ശിക്ഷ അനുഭവിക്കുന്നയാളുടെ എട്ടുവയസ്സുള്ള മകനെ രണ്ടാനമ്മയും അവരുടെ മകളും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഉളിക്കല്‍ തേര്‍മലക്കടുത്ത വിദ്യാർഥിയെ ക്രൂരമായി മര്‍ദിച്ചുവെന്ന് കാണിച്ച് മുത്തശ്ശിയാണ് ഉളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ ആലപ്പുഴ കാര്യാട്ട് പൂന്തോപ്പില്‍ മഞ്ജുഷ (40), ഇവരുടെ മകൾ രേവതി (21) എന്നിവര്‍ക്കെതിരെ ഉളിക്കൽ പൊലീസ് കേസെടുത്തു. എട്ടുവയസ്സുകാരെൻറ അമ്മ മരിച്ചതിനെ തുടര്‍ന്ന് പിതാവ് പിന്നീട് മഞ്ജുഷയെ വിവാഹം കഴിക്കുകയായിരുന്നു. മഞ്ജുഷയുടെ ആദ്യ ബന്ധത്തിലെ മകളാണ് രേവതി. എട്ടുവയസ്സുകാരെൻറ പിതാവ് പിന്നീട് ഒരു കേസില്‍പെട്ട് ജയിലിലായതോടെയാണത്രെ ഇവര്‍ പീഡനം തുടങ്ങിയത്.


Tags:    
News Summary - Case for beating prisoner's son by stepmother and daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.