ഓൺലൈൻ തട്ടിപ്പ്: വളപട്ടണം സ്വദേശിനിക്ക് 1.07 ലക്ഷം നഷ്ടമായി

കണ്ണൂർ: ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം നാലു പേർക്ക് നഷ്ടമായത് 1,76,400 രൂപ. വളപട്ടണം സ്വദേശിനിക്ക് 1,07,800 രൂപയാണ് നഷ്ടപ്പെട്ടത്. ഓൺലൈൻവ്യാപാരം ചെയ്യുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയെങ്കിലും നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ വഞ്ചിക്കുകയായിരുന്നു.

കൂത്തുപറമ്പ സ്വദേശിനിയിൽ നിന്നും എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ ചാർജുകൾ എന്ന് പറഞ്ഞു 14,800 രൂപ തട്ടിയെടുത്തു. വളപട്ടണം സ്വദേശിക്ക് 20,300 രൂപയാണ് നഷ്ടപ്പെട്ടത്. വ്യാജ ഇൻവെസ്റ്റ്മെന്റ് സ്കീമിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെടുകയായിരുന്നു. ന്യൂ മാഹി സ്വദേശിക്ക് 33,500 രൂപ നഷ്ടപ്പെട്ടു. പരസ്യം കണ്ട് ആംപ്ലിഫയർ വാങ്ങുന്നതിനായി ചാറ്റ് ചെയ്ത് പണം നല്‍കിയ ശേഷം നല്‍കിയ പണമോ സാധനമോ നല്‍കാതെ ചതി ചെയ്യുകയായിരുന്നു.

Tags:    
News Summary - Online fraud: Valapattanam native loses Rs. 1.07 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.