നിഖിൽ ശ്രീധരൻ കരിയിൽ

ഗുജറാത്ത് ഹൈകോടതി ജഡ്ജിയായി മലയാളി

അഞ്ചരക്കണ്ടി: ഗുജറാത്ത് ഹൈകോടതി ജഡ്ജിയായി മലയാളി. റിട്ട. ഗുജറാത്ത്‌ ഡിവൈ.എസ്.പിയും അഞ്ചരക്കണ്ടി വെണ്മണൽ സ്വദേശിയുമായ കെ.കെ. ശ്രീധരെൻറയും ടി.എൻ. സാവിത്രിയുടെയും മകൻ നിഖിൽ ശ്രീധരൻ കരിയിലാണ് ജഡ്ജിയായി നിയമിതനാവുന്നത്.

ഗുജറാത്തിൽനിന്ന് പ്രാഥമിക പഠനം കഴിഞ്ഞ നിഖിൽ, ഉഡുപ്പി ലോ കോളജിൽനിന്നാണ് നിയമബിരുദ പഠനം പൂർത്തിയാക്കിയത്. 1997 മുതൽ ഗുജറാത്ത്‌ ഹൈകോടതിയിൽ അഭിഭാഷകനാണ്. മലയാളിയായ നിഖിൽ ഉൾപ്പെടെ മൂന്നുപേരെയാണ് പുതുതായി നിയമിക്കുന്നത്. 1962ലാണ് അഞ്ചരക്കണ്ടി സ്വദേശിയായ ശ്രീധരൻ ഗുജറാത്ത്‌ പൊലീസിൽ ചേർന്നത്.

തുടർന്ന് കുടുംബസമേതം ഗുജറാത്തിലേക്ക് താമസംമാറി. മറ്റൊരു മകനായ രാജീവ് ഗുജറാത്ത്‌ റെയിൽവേ ഉദ്യോഗസ്ഥനാണ്. കൊയിലാണ്ടി സ്വദേശിനി അഡ്വ. സിന്ധുവാണ് നിഖിലിെൻറ ഭാര്യ. എൽഎൽ.ബി വിദ്യാർഥിനി ദേവാംഷി, മോഹിത് എന്നിവർ മക്കളാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.