ഇരിട്ടി: നഗരസഭ ആരോഗ്യവിഭാഗം ഇരിട്ടി ടൗണിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടികൂടി. ഈഡൻ റസ്റ്റാറന്റ്, ചിന്നൂസ് ഹോട്ടൽ, യുവ കൂൾബാർ, എ വൺ ബേക്കറി, അരുൺ ടീ സ്റ്റാൾ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. 28ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മേലെ സ്റ്റാൻഡിലെ റാറാവീസിൽനിന്ന് പ്ലാസ്റ്റിക് കവറിലാക്കിയ അച്ചാറുകൾ, പി.സി.എം സ്റ്റോറിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ എന്നിവ പിടികൂടി.
ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ ഇ.കെ. രാജേഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ നമിത നാരായണൻ, സന്ദീപ്, അനീഷ്യ മോൾ, സ്വപ്നശ്രീ, യൂസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.