മാക്കൂട്ടം ചുരം പാത: യാത്ര നിയന്ത്രണം ഡിസംബർ എട്ടുവരെ നീട്ടി

ഇരിട്ടി: മാക്കൂട്ടം ചുരം പാത വഴിയുള്ള പ്രവേശനത്തിന് കർണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം ഡിസംബർ എട്ടുവരെ നീട്ടി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. രാജ്യത്ത് എവിടെയും ഇപ്പോൾ നിലവിലില്ലാത്ത കോവിഡ് നിയന്ത്രണം കർണാടകത്തിൽ മാത്രം ഏർപ്പെടുത്തുന്നത് മലയാളികളോടുള്ള വെല്ലുവിളിയാണെന്ന് യാത്രക്കാർ പറയുന്നു.

നിത്യേന മൈസൂരു, ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളുമായി വിവിധ ആവശ്യങ്ങൾക്ക് ബന്ധപ്പെടുന്ന ആയിരക്കണക്കിന് ആളുകളാണ് നിയന്ത്രണത്തിെൻറ പേരിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇപ്പോൾ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 10ന് മാക്കൂട്ടം ചെക്ക്പോസ്റ്റിലേക്ക് ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക്‌ കമ്മിറ്റിയും കോൺഗ്രസ്‌ കുടക് ജില്ല കമ്മിറ്റിയും മാർച്ച്‌ നടത്തും.


Tags:    
News Summary - Makoottam : Travel restrictions extended to December 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.