ബളാൽ വടക്കാകുന്ന് സമരത്തിൽ സ്ത്രീകൾ സമരപന്തലിൽ സത്യഗ്രഹമിരിക്കുന്നു
നീലേശ്വരം: ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് വടക്കാകുന്ന് ഭാഗങ്ങളിൽ വൻകിട ഖനന പ്രവർത്തനങ്ങളും ക്രഷറുകളും ടാർ മിക്സിങ് പ്ലാൻറുമുൾപ്പെടെ ഖനന പ്രവർത്തന നീക്കങ്ങൾക്കെതിരെ വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യഗ്രഹ സമരം 40ാം ദിവസം പിന്നിട്ടു.
ദിവസവും രാവിലെ 10 മുതൽ അഞ്ചുവരെ അഞ്ചുപേർ വീതം വിവിധ ആളുകൾ സമരത്തിെൻറ ഭാഗമായിക്കൊണ്ടിരിക്കുന്നു. ദിവസം പിന്നിടുന്തോറും വർധിച്ച ജനപിന്തുണയാണ് സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇ.ചന്ദ്രശേഖരൻ എം.എൽ.എ സമരപ്പന്തൽ സന്ദർശിക്കുകയും, ജനങ്ങളുടെ ആശങ്കയും പരാതിയും പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പുനൽകുകയും ചെയ്തു. കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നിർദിഷ്ട പ്രദേശങ്ങൾ സന്ദർശിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയും ചെയ്യുന്നു. നിയമവിരുദ്ധമായി നൽകിയിട്ടുള്ള ഖനനാനുമതികൾ റദ്ദ് ചെയ്ത് ഖനനനീക്കങ്ങൾ ഉപേക്ഷിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി അറിയിച്ചു.
ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും ആരോഗ്യവും കുടിവെള്ളവും ശുദ്ധവായുവും സംരക്ഷിക്കുന്നതിനുപകരം ഖനന മാഫിയകൾക്ക് അനുകൂല നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.സത്യഗ്രഹ സമരത്തിെൻറ 40ാം ദിവസം 70 വയസ്സുള്ള നാരായണിയും 68 വയസ്സുള്ള ലക്ഷ്മിയും കൂടാതെ സരോജിനി, മീനാക്ഷി, ലീല എന്നിവരാണ് സത്യഗ്രഹ സമരം നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.