ചോട്ടാലാൽ
കണ്ണൂര്‍: പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ. ഉത്തര്‍പ്രദേശ് സ്വദേശിയായ ചോട്ടാലാലിനെയാണ് (33) കേരള-മംഗളുരു അതിര്‍ത്തിയില്‍വെച്ച് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണന് നായരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇൻസ്പെക്ടർ ശിവന് ചോടത്തും സംഘവും അറസ്റ്റ് ചെയ്തത്.
2012 ഡിസംബര്‍ ഒന്നിന് രാത്രി 10.30ന് തലശേരി കണ്ടിക്കല്‍ പ്ലാസ്റ്റിക്ക് കമ്പനിയിലെ സെക്യൂരിറ്റി ഗാര്‍ഡ് രാഘവനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയാണ് ചോട്ടാലാൽ. കമ്പനി കോംമ്പൗണ്ടില്‍ കയറി ഇളനീര് മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രാഘവന് അത് ചോദ്യംചെയ്തപ്പോഴായിരുന്നു കൊലപാതകം.
രക്ഷപ്പെട്ട ചോട്ടാലാലിനെ ക്രൈംബ്രാഞ്ച് പിടികൂടി കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും ജാമ്യത്തിലിറങ്ങി ഇയാള്‍ മുങ്ങുകയായിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്നാണ് മംഗളുരുവിലെത്തി എ.എസ്.ഐ ബിജു, സീനിയര്‍ സി.പി.ഒമാരായ ബിജു, പ്രമോദ്, സി.പി.ഒ പ്രമോദ് എന്നിവർ പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.