സ്തനാർബുദ ബോധവത്കരണം: സൂം മീറ്റ് 25ന്കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ മാസാചരണത്തി ൻെറ 17ാം ദിവസം 'കാൻസർ രോഗ നിർണയത്തിലും ചികിത്സയിലും റേഡിയേഷൻ ഓങ്കോളജിയുടെ പങ്ക്' വിഷയത്തെ ആസ്പദമാക്കി എം.വി.ആർ കാൻസർ സൻെററിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ദിനേഷ് മാക്കുനി സംസാരിച്ചു. സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. ബാബ ആറ്റമിക് റിസർച് സൻെററിലെ റിട്ട. അഡ്മിനിസ്േട്രറ്റിവ് ഹെഡ് തിലകൻ, സൊൈസറ്റി വൈസ് പ്രസിഡൻറ് മേജർ. പി. ഗോവിന്ദൻ, ജോ. സെക്രട്ടറി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. സൊസൈറ്റി വൈസ് പ്രസിഡൻറ് ഡോ. ബി.വി. ഭട്ട് സ്വാഗതവും മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ നന്ദിയും പറഞ്ഞു. മാസാചരണ ഭാഗമായി പാലിയേറ്റിവ് കെയറിൻെറ പിതാവും പാലിയം ഇന്ത്യയുടെ ചെയർമാനുമായ പത്്മശ്രീ ഡോ. എം.ആർ. രാജഗോപാൽ 'മാനസിക സംഘർഷവും കാൻസറും–സാന്ത്വന ചികിത്സ സമീപനം' എന്ന വിഷയത്തെ ആധാരമാക്കി ഞായറാഴ്ച വൈകീട്ട് നാലിന് സൂം മീറ്റ് വഴി ബോധവത്കരണ ക്ലാസെടുക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ–2 എന്ന വിലാസത്തിലോ 9446525309, 04972705309, 2703309 ലോ പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പങ്കെടുക്കാൻ അവസരം.ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേഷണ വിഭാഗത്തിൻെറ സ്ക്രീനിങ് ഗ്രൂപ് തലവനായ ഡോ. പാർത്ത ബസു വെള്ളിയാഴ്ച വൈകീട്ട് 5.30ന് 'പടർന്നുകയറുന്ന സ്തനാർബുദത്തിനെതിരെ ഇന്ത്യയുടെ പോരാട്ടം' എന്ന വിഷയത്തെ ആധാരമാക്കി ഗൂഗ്ൾ മീറ്റ് വഴി സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.