ശ്രീകണ്ഠപുരം: നാലുമാസമായി തുടരുന്ന, ശ്രീകണ്ഠപുരത്തെ ചുമട്ട് തൊഴിലാളികളുടെ കൂലി പ്രശ്‌നത്തിന് പരിഹാരമായി. വ്യാപാരികളുടെ ഇടപെടലിലൂടെ 12 ശതമാനം കൂലി വര്‍ധിപ്പിക്കാനാണ് ധാരണയായത്. 50 ശതമാനം കൂലി വര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളികൾ രംഗത്തുവന്നിരുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡന്റ് ബി.പി. ബഷീര്‍, ജനറല്‍ സെക്രട്ടറി സഹദ് സാമ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത ചുമട്ട് തൊഴിലാളി യൂനിയന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ 2024 ഫെബ്രുവരി വരെയാണ് കൂലി വര്‍ധനക്ക് ധാരണയായത്. ഇതോടെയാണ് മാസങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരമായത്. യോഗത്തില്‍ വ്യാപാരി-തൊഴിലാളി യൂനിയന്‍ ഭാരവാഹികളായ എന്‍.എം. അബ്ദുല്‍ഖാദര്‍, കെ.ടി. കാസിം, പി.ടി. കുര്യാക്കോസ്, കെ.വി. ബഷീര്‍, കെ.കെ. ഹരിദാസന്‍, വി.പി. പക്കര്‍, ടി.സി. ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.