കണ്ണൂർ: ജനിപ്പിന്റെ വേദന മറക്കാൻ തൊണ്ടപൊട്ടി പാടിയ പാട്ടിന്റെ പേരിൽ ജന്മിത്തം ചളിയിൽ ചവിട്ടിത്താഴ്ത്തിയ ദലിതന്റെ ഉയിർത്തെഴുന്നേൽപിന്റെ കഥപറയുന്ന കെ.പി.എ.സിയുടെ നാടകം 'മരത്തൻ- 1892' കണ്ണൂരിലെ നിറഞ്ഞ സദസ്സിൽ അരങ്ങേറി. സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിലെ 'എന്റെ കേരളം' അരങ്ങിലാണ് നാടകം അരങ്ങേറിയത്. പോത്തേരി കുഞ്ഞമ്പു രചിച്ച സരസ്വതീവിജയം എന്ന നോവലിനാണ് കെ.പി.എ.സി രംഗഭാഷ്യം ഒരുക്കിയത്. സുരേഷ്ബാബു ശ്രീസ്ഥ രചന നിർവഹിച്ച നാടകത്തിന്റെ സംവിധായകൻ മനോജ് നാരായണനാണ്. നാടൻപാട്ടിനും ചങ്ങമ്പുഴയുടെ കവിതക്കും എം.കെ. അർജുനൻ മാഷാണ് സംഗീതം പകർന്നത്. കല്ലറ ഗോപനും അപർണ രാജീവുമാണ് ഗായകർ. കെ. കലേഷ്, ദേവൻ കൃഷ്ണ, കെ.കെ. വിനോദ്, ജയരാജ് ഞാറ്റുവയൽ, റിജേഷ് തളിയിൽ, ശെൽവി, അജീഷ്, അനിതാശെൽവി, ജയ പി. താനം, അജിത കൃഷ്ണൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. ആർടിസ്റ്റ് സുജാതനാണ് രംഗപടം. ബിജുലാൽ ദീപനിയന്ത്രണവും രമേശ് കണ്ടല്ലൂർ വേഷവിധാനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.