തലശ്ശേരി: കാഴ്ച മങ്ങിത്തുടങ്ങും മുമ്പേ ഗ്ലോക്കോമയെ അറിഞ്ഞ് പ്രതിരോധ ചികിത്സ തേടണമെന്ന് നേത്രരോഗ വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തിൽ പ്രവർത്തിക്കുന്ന ഒഫ്താൽമിക് സർജൻസ് സംഘടനയുടെ സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ശ്രീനി എടക്ലോണും ജില്ല പ്രസിഡന്റ് ഡോ. സിമി മനോജ് കുമാറും വാർത്തസമ്മേളനത്തിലാണ് ഗ്ലോക്കോമ ബാധിച്ചാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത അന്ധതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. പ്രത്യേക ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെയാണ് ഗ്ലോക്കോമ പിടികൂടുന്നത്. കണ്ണിനുള്ളിലെ സ്വാഭാവിക മർദം വളരെ ഉയർന്നുനിൽക്കുന്ന അവസ്ഥയാണ് ഗ്ലോക്കോമ. കാഴ്ച മണ്ഡലത്തിന് കേടുപാട് സംഭവിക്കുന്നതു വരെ രോഗിക്ക് കാഴ്ച നഷ്ടപ്പെട്ടതായി മനസ്സിലാവില്ല. 40 കഴിഞ്ഞ എല്ലാവരും ഗ്ലോക്കോമ പരിശോധനക്ക് വിധേയമാവണമെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിരോധത്തിന്റെ ഭാഗമായി പുകവലി നിർബന്ധമായും ഒഴിവാക്കണം. കാഴ്ചക്ക് പ്രശ്നങ്ങളുള്ള മാതാപിതാക്കളുടെ മക്കൾക്ക് രോഗം വരാൻ സാധ്യത കൂടുതലാണെന്നും ഡോ. ശ്രീനി എടക്ലോൺ പറഞ്ഞു. ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി കേരളത്തിലെ നേത്രരോഗ വിദഗ്ധരുടെ കൂട്ടായ്മ കണ്ണൂർ ജില്ലയിലെ 20 ഓളം കണ്ണാശുപത്രികളിൽ 10ന് സൗജന്യമായി ഗ്ലോക്കോമ പരിശോധന നടത്തും. ആവശ്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.