ശ്രീകണ്ഠപുരം: തിമിര്‍ത്തു പെയ്യുന്ന മഴക്കിടെ വൈദ്യുതി ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. പയ്യാവൂര്‍ നറുക്കുംചീത്തയില്‍ മുന്‍ പഞ്ചായത്ത് അംഗം സജന്‍ വെട്ടുകാട്ടിലിൻെറ വീട്ടുപറമ്പിലാണ് 15 വയസ്സുള്ള പിടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് നിരവധി കാട്ടാനക്കൂട്ടമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ഈ ഭാഗത്തിറങ്ങിയ 12 ഓളം കാട്ടാനകളെ നാട്ടുകാര്‍ കണ്ടിരുന്നു. ഇതിലൊന്നിനാണ് വൈദ്യുതാഘാതമേറ്റത്. ചൊവ്വാഴ്ച രാവിലെ ഏേഴാടെയാണ് ആനയെ ചെരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. സമീപത്തെ വൈദ്യുതിതൂണുകളും ലൈനുകളും പൊട്ടിവീണ നിലയിലാണുണ്ടായിരുന്നത്. ആനയുടെ തുമ്പിക്കൈയുടെ ഒരുഭാഗം കരിഞ്ഞിട്ടുണ്ട്. ആന കുന്നിറങ്ങി വേഗത്തില്‍ വരുന്നതിനിടെ വൈദ്യുതി തൂണില്‍ ഇടിച്ചുവെന്നാണ് കരുതുന്നത്. ഇങ്ങനെ മറിഞ്ഞുവീണ തൂണിലെ വൈദ്യുതിലൈനില്‍നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം സ്ഥലത്തെത്തിയ ജില്ല ഫോറസ്റ്റ് ഓഫിസർ പി. കാർത്തിക് 'മാധ്യമ'ത്തോട് പറഞ്ഞു. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ വി. രതീഷ്, സെക്ഷന്‍ ഓഫിസര്‍മാരായ ടി.കെ. സുഭാഷ്, സുന്ദരന്‍, ബീറ്റ് ഓഫിസര്‍മാരായ രാമദാസന്‍, മുകേഷ്, പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് സാജു സേവ്യർ, വാർഡ് അംഗം ഷീന ജോണി എന്നിവര്‍ സ്ഥലത്തെത്തി. പൈസക്കരി മൃഗാശുപത്രി ഡോ. പി.എം. ജോണി പോസ്റ്റ് മോര്‍ട്ടം നടത്തി. വൈകീട്ട് മൂന്നരയോടെ സജൻ വെട്ടുകാട്ടിലിൻെറ പറമ്പില്‍തന്നെ വലിയ കുഴിയെടുത്ത് ആനയെ സംസ്‌കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.