കണ്ണൂർ കോർപറേഷൻ യോഗത്തിൽ ബഹളം ജനകീയ ഹോട്ടൽ തുടങ്ങുന്നതിൽനിന്ന് കുടുംബശ്രീയെ ഒഴിവാക്കിയെന്ന പ്രതിപക്ഷ ആരോപണമാണ് ബഹളത്തിന് വഴിയൊരുക്കിയത്കണ്ണൂർ: കോർപറേഷൻെറ ഒാൺലൈൻ യോഗത്തിൽ ബഹളം. കോവിഡ് സാഹചര്യത്തിൽ ജനകീയ ഹോട്ടൽ തുടങ്ങുന്നതിൽനിന്ന് കുടുംബശ്രീയെ ഒഴിവാക്കിയെന്ന പ്രതിപക്ഷ ആരോപണമാണ് ബഹളത്തിന് വഴിയൊരുക്കിയത്. സംസ്ഥാന സർക്കാറിൻെറ വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജനകീയ ഹോട്ടൽ ആരംഭിക്കുന്നതിന് കുടുംബശ്രീ അപേക്ഷ നൽകിയിരുന്നുവെന്നും അവരെ ഒഴിവാക്കിയാണ് മറ്റുള്ളവർക്ക് ഇതിനായി മേയർ മുൻകൂർ അനുമതി നൽകിയതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, മൂന്നു അപേക്ഷ മാത്രമേ കൗൺസിൽ മുമ്പാകെ എത്തിയിട്ടുള്ളൂവെന്നും കുടുംബശ്രീയുടെ അപേക്ഷ കിട്ടിയിട്ടില്ലെന്നും മേയർ അഡ്വ. ടി.ഒ. മോഹനൻ മറുപടി നൽകി. ഇതുസംബന്ധിച്ച അജണ്ട സപ്ലിമൻെററിയായാണ് ഉൾപ്പെടുത്തിയിരുന്നത്. അതിനാൽ സപ്ലിമൻെററി അജണ്ട പാസാക്കണമെങ്കിൽ മുഴുവൻ കൗൺസിലർമാരും അംഗീകരിക്കണമെന്നാണ് ചട്ടം. പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് അജണ്ട മാറ്റിവെച്ചു.വാർധക്യകാല പെൻഷൻ അനുവദിക്കുന്നതു സംബന്ധിച്ച അജണ്ടയും പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് ക്ഷേമകാര്യ സ്ഥിരം സമിതിയുടെ പരിഗണനക്കായി മാറ്റിവെച്ചു. കിട്ടിയ അപേക്ഷയിൽ 20 അപേക്ഷകൾ തള്ളിയതിനെ പ്രതിപക്ഷത്തെ അഡ്വ. പി.കെ. അൻവർ എതിർത്തു. താളിക്കാവിലെ സായംപ്രഭ ഹോമിലെ കെയർ ഗിവറായ സജ്ന നസീറിൻെറ കാലാവധി നീട്ടി നൽകുന്നത് സംബന്ധിച്ച അജണ്ടയും ബഹളത്തിന് വഴിവെച്ചു. ക്ഷേമകാര്യ സമിതി ഒരുവർഷത്തേക്കാണ് കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചതെന്നാണ് പ്രതിപക്ഷ നിലപാട്. എന്നാൽ, 179 ദിവസത്തേക്ക് കാലാവധി നീട്ടി നൽകാനായിരുന്നു അജണ്ടയിൽ വ്യക്തമാക്കിയിരുന്നത്. ഇൗ വിഷയം വാർഡ് കൗൺസിലറായ അഡ്വ. ചിത്തിര ശശിധരനാണ് ഉന്നയിച്ചത്. ഒടുവിൽ കാലാവധി ഒരു വർഷത്തേക്ക് പുതുക്കി നൽകാൻ കൗൺസിൽ തീരുമാനിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.