വളപട്ടണം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് വളപട്ടണത്ത് സി.പി.എമ്മിൻെറ പ്രതിഷേധം. പൊലീസ് സ്റ്റേഷനു മുന്നിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടംകൂടി നിന്ന് പ്രതിഷേധിച്ചത്. കള്ളക്കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചെന്ന കേസിലാണ് സി.പി.എം വളപട്ടണം അറപ്പാംതോട് ബ്രാഞ്ച് സെക്രട്ടറിയായ സി.പി. ശ്രീകേഷിനെയും സംഗീത് എന്ന പ്രവര്‍ത്തകനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. യുവമോര്‍ച്ച യൂനിറ്റ് സെക്രട്ടറി അശ്വന്തിൻെറ പരാതിയിലായിരുന്നു നടപടി. തുടർന്ന് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി സ്റ്റേഷന് മുന്നിൽ തമ്പടിച്ചത്. കസ്റ്റഡിയിലുള്ളവരെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തുടർന്ന് വൈകീേട്ടാടെ കസ്റ്റയിലെടുത്തവരെ കുടുംബക്കാരോടൊപ്പം വിട്ടയച്ചു. ഇരുവരോടും വ്യാഴാഴ്ച രാവിലെ 10ന് സ്റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.