കണ്ണൂർ: ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഒടുവള്ളിത്തട്ട് ചെങ്ങറ കോളനിവാസികൾ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നതിനിടയിലും പൊലീസിനെ നോക്കുകുത്തിയാക്കി, സമരത്തിൽ പങ്കെടുത്ത കൃഷ്ണൻ കുട്ടിയുടെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ച് അക്രമം. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ഇവർ ആരോപിച്ചു. ഇതിനുമുമ്പും ഇതേ ഓട്ടോറിക്ഷ തകർക്കാനുള്ള ശ്രമമുണ്ടായിരുന്നു. ഓട്ടോറിക്ഷ കത്തിച്ചത് ചൂണ്ടിക്കാട്ടി കൃഷ്ണൻകുട്ടി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഭീഷണികൾ കൊണ്ട് ഭയപ്പെടുത്താനാകില്ലെന്നും ഒടുവള്ളിത്തട്ടിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചുകിട്ടുന്നത് വരെയും സമരം തുടരുമെന്നും ഒടുവള്ളിത്തട്ട് ചെങ്ങറ കോളനി സംരക്ഷണ സമിതി നേതാക്കൾ പറഞ്ഞു. സമരപ്പന്തലിൽ അരിപ്പ ഭൂസമരസമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ, വിമൻ ജസ്റ്റിസ് മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് എന്നിവർ സന്ദർശിച്ച് ഐക്യദാർഢ്യമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.