Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2021 12:01 AM GMT Updated On
date_range 3 Jan 2021 12:01 AM GMTപൊലീസ് നോക്കുകുത്തി; ഒടുവള്ളിത്തട്ടിൽ അക്രമം തുടരുന്നു
text_fieldsbookmark_border
കണ്ണൂർ: ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഒടുവള്ളിത്തട്ട് ചെങ്ങറ കോളനിവാസികൾ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നതിനിടയിലും പൊലീസിനെ നോക്കുകുത്തിയാക്കി, സമരത്തിൽ പങ്കെടുത്ത കൃഷ്ണൻ കുട്ടിയുടെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ച് അക്രമം. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ഇവർ ആരോപിച്ചു. ഇതിനുമുമ്പും ഇതേ ഓട്ടോറിക്ഷ തകർക്കാനുള്ള ശ്രമമുണ്ടായിരുന്നു. ഓട്ടോറിക്ഷ കത്തിച്ചത് ചൂണ്ടിക്കാട്ടി കൃഷ്ണൻകുട്ടി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഭീഷണികൾ കൊണ്ട് ഭയപ്പെടുത്താനാകില്ലെന്നും ഒടുവള്ളിത്തട്ടിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചുകിട്ടുന്നത് വരെയും സമരം തുടരുമെന്നും ഒടുവള്ളിത്തട്ട് ചെങ്ങറ കോളനി സംരക്ഷണ സമിതി നേതാക്കൾ പറഞ്ഞു. സമരപ്പന്തലിൽ അരിപ്പ ഭൂസമരസമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ, വിമൻ ജസ്റ്റിസ് മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് എന്നിവർ സന്ദർശിച്ച് ഐക്യദാർഢ്യമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story