18 കിലോമീറ്റർ റോഡ് 12 മീറ്റര്‍ വീതിയിലാണ് നവീകരണം ശ്രീകണ്ഠപുരം: ഉളിക്കല്‍-കണിയാര്‍വയല്‍ റോഡ് നിർമാണം അന്തിമഘട്ടത്തിൽ. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച 62.12 കോടി രൂപ ഉപയോഗിച്ചാണ് റോഡുപണി നടത്തുന്നത്. ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് പ്രവൃത്തി ചുമതല. ഉളിക്കല്‍ മുതല്‍ കണിയാര്‍വയല്‍ വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ വര്‍ഷങ്ങളായി യാത്രാദുരിതം അനുഭവിക്കുകയായിരുന്നു. റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നതോടെയാണ് പരിഹാരമായത്. 18 കിലോമീറ്ററുള്ള റോഡ് 12 മീറ്റര്‍ വീതിയിലാണ് നവീകരണം. 12 മീറ്റര്‍ വീതിയില്‍ നിർമിക്കുന്ന റോഡിന് ഏഴ് മീറ്റര്‍ മെക്കാഡം ടാറിങ് നടത്തുന്നുണ്ട്. കണിയാർ വയലിൽ നിന്ന് എട്ടുകിലോമീറ്റർ റോഡ് ലെവൽ ചെയ്ത് ടാറിങ്ങിന് ഒരുക്കിയിട്ടുണ്ട്. ഓവുചാൽ പ്രവൃത്തികളും പൂർത്തിയായി. 56 കലുങ്കുകളിൽ 52 എണ്ണത്തിൻെറ നിർമാണം പൂർത്തിയായി. നാലെണ്ണത്തിൻെറ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒന്നര കിലോമീറ്ററോളം കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും പൂർത്തിയായി. പുഴവെള്ളം കയറുന്ന ഭാഗം കരിങ്കൽ ഭിത്തികൾ കെട്ടി ഉയർത്തിയിട്ടുണ്ട്. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും റോഡ് നിർമാണത്തെ ബാധിച്ചിരുന്നെങ്കിലും അനുകൂല കാലാവസ്ഥയായതിനാൽ മാർച്ചോടെ പണി പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. കണ്ണൂർ, ശ്രീകണ്ഠപുരം ഭാഗത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഈ പ്രദേശത്തെ ആള്‍ക്കാര്‍ക്ക് എത്തിച്ചേരാൻ സാധിക്കുന്ന പ്രധാനറോഡായും ഉളിക്കല്‍-കണിയാര്‍വയല്‍ റോഡ് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.