കണ്ണൂര്‍ വിമാനത്താവളം: റണ്‍വേ വികസനത്തിന് ഭൂമി ഉടന്‍ ഏറ്റെടുക്കും -മന്ത്രി ഇ.പി. ജയരാജന്‍ ഫോട്ടോ: MTR-AIRPORT E.P.JAYARAJAN YOGAM കോളിപ്പാലത്ത് ചേർന്ന യോഗത്തില്‍ മന്ത്രി ഇ.പി. ജയരാജന്‍ സംസാരിക്കുന്നുമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൻെറ റണ്‍വേ വികസനത്തിനായി ഏറ്റെടുക്കേണ്ട ഭൂമി ഉടന്‍ ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. കീഴല്ലൂര്‍ പഞ്ചായത്തിലെ കോളിപ്പാലത്തെത്തിയ മന്ത്രി സ്ഥലമേറ്റെടുക്കുന്നതിൻെറ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിച്ചു.തുടര്‍ന്ന് പ്രദേശവാസികളോട് അവരുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ പറയുകയായിരുന്നു. ഭൂമി അടിയന്തരമായി ഏറ്റെടുക്കണമെന്നും ദുരിതത്തിലാണെന്നും കുടുംബങ്ങള്‍ അറിയിച്ചു. കൊതേരിയിലെ 91കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികളും ലൈറ്റ് അപ്രോച്ചിൻെറ ഭാഗമായി ഏറ്റെടുക്കുന്ന സ്ഥലത്തെ അഞ്ചുവീട്ടുകാര്‍ക്കും ഡിസംബറില്‍ തന്നെ പണം നല്‍കി സ്ഥലം ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാനത്താവള റണ്‍വേയുടെ താഴ്‌വാരത്തുള്ള കാനാടിലെ ഏഴ് കുടുംബങ്ങളുടെ ഭൂമിയും ഉടന്‍ ഏറ്റെടുക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇവരുടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. കാനാട് നിന്നും വീട് വിട്ടുപോകേണ്ടിവന്നവര്‍ക്കുള്ള മുടങ്ങിയ വാടക സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തില്‍ നിന്നുള്ള മണ്ണ് ഒഴുകിയെത്തി കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.റണ്‍വേ വികസനത്തിന് ഏറ്റെടുക്കേണ്ട 250 ഏക്കറോളം സ്ഥലത്തിൻെറ തുടർനടപടികള്‍ പുരോഗമിക്കുകയാണ്. നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച് സര്‍വേയും മറ്റു നടപടികളും ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതില്‍നിന്ന് ഒരടി പോലും പിറകോട്ടു പോകില്ലെന്നും പറഞ്ഞു.കീഴല്ലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡൻറ് എം. രാജന്‍, എന്‍.വി. ചന്ദ്രബാബു, എം.വി. സരള, പി.കെ. ചന്ദ്രന്‍, പി.സി. വിനോദന്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.