ഇരിട്ടി: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ മിന്നലിൽ ഇരിട്ടി പൊതുമരാമത്ത് റസ്റ്റ് ഹൗസിനു സമീപം മൂന്ന് വീടുകളിൽ കനത്ത നാശനഷ്ടം. ഇരിട്ടിയിലെ ഗ്ലാസ് മഹൽ കടയുടമ റുഖിയ മൻസിലിൽ കെ.കെ. അബ്ദുല്ല ഹാജിയുടെയും മക്കളായ ഷെമീർ, ഷെഫീറ എന്നിവരുടെയും വീടുകളിലാണ് നാശനഷ്ടമുണ്ടായത്. മൂവരുടെയും വീടുകളിലെ ഇൻവർട്ടറുകൾ ഉൾപ്പെടെ ഇലക്ട്രിക്കൽ സാധനങ്ങൾ കത്തിനശിച്ചു. ടെലിഫോൺ കേബിളുകളും സ്വിച്ചുകളും കത്തിനശിച്ചു. ചുമരുകൾ വിണ്ടുകീറി വീടുകൾ അപകട ഭീഷണിയിലുമായിരിക്കുകയാണ്. ജനൽചില്ലുകൾ പൊട്ടിത്തെറിച്ചു. ടി.വി, ഫ്രിഡ്ജ്, അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എന്നിവ നശിച്ചു. സംഭവസമയം അബ്ദുല്ല ഹാജിയുടെ വീട്ടിൽ ആളുണ്ടായിരുന്നില്ല. മറ്റു വീടുകളിലുള്ളവർ അത്ഭുതകരമായാണ് മിന്നലിൽനിന്ന് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.