ജനാധിപത്യ മഹിള അസോസിയേഷൻ സമരം ഇന്ന് കണ്ണൂർ: കോർപറേഷൻ വളപ്പിൽ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് അനുവദിച്ച കുടുംബശ്രീ ഹോട്ടൽ പൂട്ടാനുള്ള യു.ഡി.എഫ് ഭരണസമിതിയുടെ നീക്കം രാഷ്ട്രീയായുധമാക്കി എൽ.ഡി.എഫ്. കുടുംബശ്രീയോടുള്ള കണ്ണൂർ കോർപറേഷൻെറ വിദ്വേഷപരമായ സമീപനത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ ചൊവ്വാഴ്ച രാവിലെ പത്തിന് കോർപറേഷൻ ഒാഫിസിനു മുന്നിൽ സമരം നടത്തും. സ്ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭങ്ങളെ തകർക്കുന്ന നിലപാടാണ് കോർപറേഷൻ ഭരണ സമിതി സ്വീകരിക്കുന്നതെന്നാണ് എൽ.ഡി.എഫ് കൗൺസിലർമാരുടെ ആരോപണം. കോർപറേഷൻ ഒാഫിസ് വളപ്പിലെ കുടുംബശ്രീ ഹോട്ടൽ പൂട്ടിക്കാനുളള കോർപറേഷൻെറ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടും അതിൽ നിന്ന് പിന്മാറാൻ അധികൃതർ തയാറായിട്ടില്ല. കുടുംബശ്രീ ഹോട്ടലിന് 10,000 രൂപ വാടക നിശ്ചയിക്കുകയും മുൻകാല പ്രാബ്യലത്തോടെ നാലുലക്ഷത്തോളം രൂപ കുടിശ്ശികയായി അടക്കാനുമാണ് യു.ഡി.എഫ് നേതൃത്വത്തിലുള്ള കോർപറേഷൻ നോട്ടീസ് നൽകിയത്. 25 രൂപ നിരക്കിൽ ഉൗൺ നൽകുന്ന ജനകീയ ഹോട്ടൽ തകർക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നും എൽ.ഡി.എഫ് ആരോപിച്ചു. കോർപറേഷൻ പരിധിയിലെ കുടുംബശ്രീ അംഗങ്ങളും അനുഭാവികളുമായ സ്ത്രീകളിൽനിന്ന് ഈ നീക്കത്തിനെതിരെ മഹിള അസോസിയേഷൻെറ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തിയിരുന്നു. 17000ത്തിലധികം ഒപ്പുകളടങ്ങിയ നിവേദനം സമരത്തിൻെറ ഭാഗമായി ചൊവ്വാഴ്ച മേയർക്ക് സമർപ്പിക്കും. മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡൻറും മുൻ എം.പിയുമായ പി.കെ. ശ്രീമതി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും. എൻ .സുകന്യ, ഇ.പി. ലത എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.