തരിശിൽ പൊന്നുവിളഞ്ഞു; വെള്ളുവ വയലിൽ കൊയ്ത്തുത്സവം

ഇരിക്കൂർ: 12 വർഷത്തോളം തരിശായിക്കിടന്ന ചേടിച്ചേരി വെള്ളുവ വയലിൽ നൂറുമേനി വിളവ്. കൊയ്ത്തുത്സവം ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അനസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ സി. രാജീവൻ അധ്യക്ഷത വഹിച്ചു. പാടശേഖര സെക്രട്ടറി കെ.പി. മുസ്തഫ സ്വാഗതം പറഞ്ഞു. കൃഷി ഓഫിസർ ടി.വി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ ഗ്രാമപഞ്ചായത്തും ജില്ല പഞ്ചായത്തും ഒരുക്കിയ സംയുക്ത പദ്ധതിയിൽ അഞ്ച് ഹെക്ടർ തരിശു സ്ഥലത്താണ് കൃഷി ഇറക്കിയത്. പദ്ധതിപ്രകാരം കുമ്മായവും വിത്തും അനുവദിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് കാർഷികപ്രവൃത്തി നടത്തിയത്. കാലം തെറ്റിപ്പെയ്ത മഴയും രോഗവും കാട്ടുപന്നിയും പ്രശ്നമായെങ്കിലും നെൽകൃഷിക്ക് വിള ഇൻഷുറൻസ് പരിരക്ഷ നൽകിയിരുന്നതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയുമെന്ന് കൃഷി ഓഫിസർ പറഞ്ഞു. നെൽകൃഷി തുടരാനാണ് പാടശേഖരസമിതി തീരുമാനം. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ടില്ലർ വാങ്ങി രണ്ടാം വിളക്കാലത്ത് പച്ചക്കറി കൃഷിയിറക്കും. കൊയ്ത്തുത്സവത്തിൽ വാർഡ് മെംബർ പി.വി. പ്രേമലത, ബാബുരാജ് എന്നിവർ സംസാരിച്ചു. ദാമോദരൻ മാസ്റ്റർ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.