കൊട്ടിയൂര്‍: കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻെറ കരട് വിജ്ഞാപനത്തിനെതിരെ ജനരോഷം ശക്തമായി. വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി രൂപവത്കരിച്ച ജന സംരക്ഷണ സമിതി കൊട്ടിയൂര്‍ മേഖല കമ്മിറ്റിയുടെ യോഗം നീണ്ടുനോക്കിയില്‍ ചേര്‍ന്നു. സമിതി ചെയര്‍മാന്‍ ഫാ. ബാബു മാപ്ലശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ വീടുകളിലെല്ലാം ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനും തുടര്‍ന്ന് പ്രതിഷേധ ജ്വാല, കര്‍ഷക പടയോട്ടം, കോര്‍ണര്‍ മീറ്റിങ്, ഉപവാസം എന്നിവ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഫാ. ബിജു ഉറുമ്പില്‍, ബാബു കുമ്പുളുങ്കല്‍, ഇ.എസ്. ശശി, ജില്‍സ് എം. മേക്കല്‍, ജോണ്‍ മഞ്ജുവള്ളില്‍, കൊട്ടിയൂര്‍ ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് റഫീഖ്, ഷൈജന്‍ തടങ്ങഴി, സ്റ്റാനി സ്ലാവോസ്, ജോയി തെക്കേമല തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.