കൊട്ടിയൂർ: വന്യജീവി സങ്കേതം പരിസ്ഥിതിലോല വിജ്ഞാപന കരടുരേഖയിൽ കടുത്ത പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. ഗ്രാമസഭകളിലോ ത്രിതല പഞ്ചായത്ത് വേദികളിേലാ വിഷയം ചർച്ച ചെയ്യാത്തത് ജനാധിപത്യ വിരുദ്ധമാണ്. കരടുരേഖയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന സർക്കാർ, ജില്ല കലക്ടർമാർ എന്നിവർക്കു നൽകുമെന്നും ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് ജനറൽ സെക്രട്ടറി കെ.എ. ജെയിംസ്, ട്രഷറർ ഇ.എം. മത്തായി, യൂത്ത് വിങ് പ്രസിഡൻറ് അജീഷ് ഇരിങ്ങോളി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1926 മുതൽ 1975 വരെയുള്ള മലബാർ കുടിയേറ്റമാണ് കൊട്ടിയൂർ മേഖലയുടെ ഉന്നതിക്ക് ആക്കംകൂട്ടിയത്. എന്നാൽ, ഇപ്പോൾ കർഷകരെ കറിവേപ്പിലയായിക്കണ്ട് എടുത്തുകളയുന്ന നടപടിയാണ് കരട് രേഖയിലുള്ളത്. കൃഷി വിളകളിലെ നിയന്ത്രണവും വിപണന നിയന്ത്രണവും അടക്കം എല്ലാ നിയന്ത്രണങ്ങളും സാധാരണക്കാരൻെറ അന്നംമുട്ടിച്ച് ജീവിതം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണെന്നും വ്യാപാരികൾ ആരോപിച്ചു. നിരീക്ഷണ കമ്മിറ്റികളിലെ പ്രാദേശിക പ്രാതിനിധ്യത്തിൻെറ അഭാവം ഗൗരവതരമാണ്. ജനകീയ ചർച്ചകൾക്ക് അവസരം നൽകാതെ പിന്നാമ്പുറ പെരുമാറ്റച്ചട്ടം അടിച്ചേൽപ്പിക്കാനുള്ള കരടുരേഖ ജനവിരുദ്ധവും ഭരണഘടന ലംഘനവുമാണെന്നും പിൻവലിക്കണമെന്നും വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.