ഇരിട്ടി: കോവിഡിൻെറ പേരില്‍ ഇരിട്ടി ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ തുടര്‍ച്ചായി അടച്ചിട്ടുന്നതില്‍ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. ലോക്ഡൗണിന് ശേഷം നാലാം തവണയാണ് നഗരം പൂര്‍ണമായും അടച്ചിടുന്നത്. ഇരിട്ടി നഗരം ഉള്‍പ്പെടുന്ന ഒമ്പതാം വാര്‍ഡ് കെണ്ടയ്ന്‍മൻെറ് സോണായി പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ ഒരാഴ്ചയിലധികമായി നഗരം അടഞ്ഞുകിടക്കുന്നതിന് കാരണം. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പ്രദേശം വാര്‍ഡിൻെറ അവസാന ഭാഗത്താണ്. ഇവരില്‍നിന്നും കുടുംബക്കാര്‍ക്ക് അല്ലാതെ മാറ്റാര്‍ക്കും കോവിഡ് പകര്‍ന്നിട്ടില്ല. അതുകൊണ്ട് അവരുടെ വീട് ഉള്‍പ്പെടുന്ന 100 മീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ൻമൻെറ് സോണാക്കി അടച്ചിട്ടാൽ മതിയാകുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും കലക്ടർക്കും എസ്.പിക്കുമെല്ലാം വ്യാപാരികള്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും നഗരത്തെ ഒഴിവാക്കാനുള്ള ഒരു നടപടിയും ജില്ല ഭരണകൂടത്തില്‍നിന്നും ഉണ്ടാകാഞ്ഞതാണ് വ്യാപാരികളെ സമരത്തിലേക്ക് നയിച്ചത്. പഴയ ബസ്സ്റ്റാന്‍ഡില്‍ നടന്ന ഉപവാസ സമരം വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മര്‍ച്ചൻറ് അസോസിയേഷന്‍ പ്രസിഡൻറ് അയ്യൂബ് പൊയിലന്‍ അധ്യക്ഷത വഹിച്ചു. റെജി തോമസ്, ജയ്സണ്‍ തുരുത്തിയില്‍, എം. മുരളീധരന്‍, സാം അറക്കല്‍, അസൂട്ടി സ്വപ്ന, അബ്ദുനാസര്‍ മലബാര്‍, ഷബീര്‍, കെ. അബ്ദുറഹ്മാന്, സജു മാടത്തില്‍, സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.