കേളകം: കേളകം ടൗണിൻെറ കുളിർമയായ ആൽമരം രാത്രിയുടെ മറവിൽ മുറിച്ചുകടത്തിയതിൽ വ്യാപക പ്രതിഷേധം. വർഷങ്ങളായി കേളകം ടൗണിന് തണലും ശുദ്ധവായുവും പ്രധാനം ചെയ്ത ആൽമരത്തിനാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹിക വിരുദ്ധർ വാളറുത്തത്. മരം അപകടഭീഷണിയാണെന്ന് കാണിച്ച് പലതവണ ഇത് മുറിച്ചുമാറ്റാൻ തീരുമാനം ഉണ്ടായെങ്കിലും പരിസ്ഥിതി സ്നേഹികളുടെ ഇടപെടലിനെ തുടർന്ന് ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. മരം അപകടാവസ്ഥയിലാണെന്ന് പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് പരിസ്ഥിതി സ്നേഹികളെ ഉൾപ്പെടുത്തി യോഗം ചേർന്നിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ആൽമരത്തിൻെറ ശിഖരം മുറിച്ചുമാറ്റാനായിരുന്നു പഞ്ചായത്ത് അനുമതി നൽകിയിരുന്നത്. ഇത് മറയാക്കിയാണ് ആൽമരം മുഴുവനായും മുറിച്ചത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, കേരള കോൺഗ്രസ്, സെക്കുലർ െഡമോക്രാറ്റിക് കോൺഗ്രസ് അടക്കമുള്ള സംഘടനകളും മറ്റു പരിസ്ഥിതി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ടൗണിലെ കൂറ്റൻ ആൽമരം മുറിച്ചുകടത്തിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കേളകം പഞ്ചായത്ത് അധികൃതരും കേളകം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.