യുവതിയുടെ ആവശ്യപ്രകാരം ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കുകയായിരുന്നുവെന്ന് പ്രതി കേളകം: കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയുടെ മരണം കൊലപാതകമെന്ന് കേളകം പൊലീസിൻെറ അന്വേഷണത്തിൽ കണ്ടെത്തി. ശോഭയെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ കോളയാട് പെരുവ സ്വദേശി പാലുമ്മി വിപിനെ (25) അറസ്റ്റുചെയ്തു. 302 വകുപ്പ് പ്രകാരം കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ആഗസ്റ്റ് 24നാണ് ശോഭയെ കാണാതാവുന്നത്. ബന്ധുക്കൾ കേളകം പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ മാലൂർ പുരളിമല തോലമ്പ്ര കോളനിക്ക് സമീപം ആഗസ്റ്റ് 28ന് ശോഭയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശോഭയുടെ സ്വർണാഭരണങ്ങളും ഫോണും നഷ്ടപ്പെട്ടതോടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും അന്വേഷണമാവശ്യപ്പെട്ട് വീണ്ടും പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ്, ശോഭയുടെ ഫോണിലെ കാൾലിസ്റ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പെരുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. യുവതിയുമായി നാലുമാസം മുമ്പ് ഫേസ്ബുക്ക് വഴിയുണ്ടായ പരിചയം കടുത്ത പ്രണയത്തിലെത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നൽകി. വിപിൻ ആന്ധ്രയിലുള്ളപ്പോഴാണ് ഒരുകുട്ടിയുടെ അമ്മയായ യുവതിയുമായി പരിചയപ്പെട്ടത്. നാട്ടിലെത്തിയ ശേഷം പല സ്ഥലങ്ങളിലും ചുറ്റിക്കറങ്ങി. വിവാഹ വാഗ്ദാനം നടത്തിയെങ്കിലും പാലിച്ചില്ല. വിപിന്‍ പിന്നീട് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. 24ന് വിപിൻെറ നിർദേശപ്രകാരം പേരാവൂരിലെത്തിയ ശോഭയെ ബൈക്കിൽ കയറ്റിയാണ് തോലമ്പ്രയിലെത്തിച്ചത്. തുടർന്ന് കശുമാവിന്‍ തോട്ടത്തില്‍ ചുരിദാറിൻെറ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു. എന്നാൽ, വിവാഹം കഴിക്കില്ലെന്ന് ഉറപ്പിച്ചതോടെ യുവതിയുടെ ആവശ്യപ്രകാരം ഷാൾ കഴുത്തിൽ മുറുക്കുകയായിരുന്നുവെന്നാണ് യുവാവിൻെറ വാദം. ശോഭയുടെ മൊബൈല്‍ ഫോണ്‍ പ്രതിയുടെ വീട്ടില്‍ നിന്നും ആഭരണങ്ങള്‍ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയതായും കണ്ടെത്തി. പ്രതിയെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചു. കേളകം സ്റ്റേഷന് ഹൗസ് ഓഫിസര്‍ പി.വി. രാജന്‍, കേളകം എസ്.െഎ ടോണി ജെ. മറ്റം എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കളും വിവിധ സംഘടനകളും മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.