എടക്കാട്: നാടിൻെറ സാംസ്കാരിക നിലയങ്ങളായ ക്ലബുകളും ദേശീയ നേതാക്കളുടെ സ്തൂപങ്ങളും വ്യാപകമായി തകർക്കുന്ന കാടത്തം സി.പി.എമ്മുകാർ നിർത്തിയില്ലെങ്കിൽ പ്രത്യാഘാതത്തിന് കോൺഗ്രസ് ഉത്തരവാദിയല്ലെന്ന് സതീശൻ പാച്ചേനി. കടമ്പൂരിലെ രാജീവ്ഭവൻ ക്ലബിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ കൊടിയ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. അഴിമതിവിഷയം സംബന്ധിച്ച് എങ്ങും സമരങ്ങളും ചൂടേറിയ ചർച്ചയും നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഗുണ്ടാ ആക്രമണത്തിൽ രണ്ട് സി.പി.എമ്മുകാർ കൊല്ലപ്പെട്ടു. ജനശ്രദ്ധ തിരിച്ചുവിടാൻ പ്രതിസ്ഥാനം കോൺഗ്രസിൻെറ തലയിലിടാൻ വ്യാപകമായ ആക്രമണം അഴിച്ചുവിട്ട് ൈസ്വരജീവിതം തകർക്കുന്നത് നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് സി.ഒ. രാജേഷ് അധ്യക്ഷത വഹിച്ചു. പി.കെ.വി. അനീഷ്, കെ.വി. ജയരാജൻ, പി.വി. പ്രേമവല്ലി, കെ.വി. സോന, എസ്. ആനന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.