ശ്രീകണ്ഠപുരം: കോവിഡിൻെറ പേരിൽ കടകളടപ്പിക്കുന്ന അധികൃതരുടെ നടപടി തിരുത്തണമെന്നും ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടി താക്കോൽ കലക്ടർക്ക് കൈമാറുമെന്നും വ്യാഴാഴ്ച നഗരസഭക്ക് മുന്നിൽ നിൽപുസമരം നടത്തുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശ്രീകണ്ഠപുരം നഗരത്തിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ആ പ്രദേശത്തിന് 100 മീറ്റർ പരിധിയിൽ നിയന്ത്രണം കൊണ്ടുവരുന്നതിന് പകരം ഒരു മാസത്തിൽ രണ്ടാം തവണയും നഗരമടച്ച് വ്യാപാരികളെ ദ്രോഹിക്കുകയാണ് അധികൃതർ. വ്യാപാരികളുടെ കാര്യത്തിൽ പൊലീസിനും നഗരസഭക്കും വ്യത്യസ്ത നിലപാടാണ്. ജാഗ്രത സമിതിയിൽ വ്യാപാരികളുടെ പ്രതിനിധികളെ ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹമാണ്. വാർത്തസമ്മേളനത്തിൽ ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് സി.സി. മാമു ഹാജി, മേഖല സെക്രട്ടറി ഷാബി ഈപ്പൻ, ജനറൽ സെക്രട്ടറി സി.കെ. അലക്സ്, ട്രഷറർ സി. അയ്യൂബ്, നിയാസ് മലബാർ, സി. അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു. നഗരം അടച്ചിട്ടത് വിവാദമായി: ചെയർമാനെതിരെ കൗൺസിലറും ശ്രീകണ്ഠപുരം: നഗരം കോവിഡിൻെറ പേരിൽ അടച്ചിട്ടതുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരത്ത് വിവാദം. നഗരസഭയാണ് ഇതിനു പിന്നിലെന്ന് ഒരുവിഭാഗം പറയുമ്പോൾ പൊലീസിനെതിരെയും കലക്ടർക്കെതിരെയും സർക്കാറിനെതിരെയുമാണ് മറുവിഭാഗം രംഗത്തുള്ളത്. അനാവശ്യമായാണ് നഗരം അടച്ചതെന്ന ആക്ഷേപം ശക്തമാണ്. വ്യാപാരികൾ ഇതിനെതിരെ രംഗത്തുവന്നതിനിടെ വാർഡ് കൗൺസിലറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ.പി. മുനീറും നഗരസഭക്കെതിരെ വന്നത് ചർച്ചയായി. തിരുവോണ ദിനം വ്യാപാരികൾ നടത്തിയ പട്ടിണി സദ്യ സമരത്തിൽ മുനീർ പങ്കെടുത്തിരുന്നു. നഗരം അടച്ചിട്ടതിനെതിരെ ഫോണിൽ സംസാരിച്ച വ്യക്തിയോട് രാജിവെക്കുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞതിൻെറ ശബ്ദസന്ദേശം നവമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതും വിവാദമായിട്ടുണ്ട്. ചെയർമാൻ രാജിവെക്കുംവരെ സമരവുമായി രംഗത്തുണ്ടാവുമെന്ന് എ.പി. മുനീർ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഇതോടെ യു.ഡി.എഫിലും വിവാദം കൊഴുത്തിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.