പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി തുരുത്തി, ഹാജിറോഡ് ഭാഗങ്ങളിൽ മത്സ്യം, ഇറച്ചി എന്നിവ വിൽക്കുന്ന രണ്ടുപേർക്ക് കോവിഡ് സ്ഥീരീകരിച്ചതോടെ നിരവധി പേർ നിരീക്ഷണത്തിലായി. തുരുത്തി, പാറക്കൽ, കാട്യം ഭാഗങ്ങളിൽ മത്സ്യ വിൽപന നടത്തിയയാൾക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. മത്സ്യവിൽപനക്കാരനിൽനിന്ന് മത്സ്യം വാങ്ങിച്ചവർ ജാഗ്രത പാലിക്കണമെന്ന് പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു. മീൻ വാങ്ങിയവരടക്കം സെപ്റ്റംബർ മൂന്നിന് അരോളി ഹൈസ്കൂൾ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ നടക്കുന്ന കോവിഡ് ടെസ്റ്റിൽ പങ്കെടുക്കണം. ഇവർ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പാപ്പിനിശ്ശേരി ഹാജി റോഡിൽ ഇറച്ചി വിൽപന നടക്കുന്നയാൾക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇറച്ചി വാങ്ങിയവർ 9645050562 / 9497232994 നമ്പറുകളിൽ ബന്ധപ്പെടണം. രണ്ടുപേരുമായി 150ൽപരം പേർ സമ്പർക്ക പട്ടികയിൽ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.