വളപട്ടണം: അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലെ റോഡുകളും കച്ചവട സ്ഥാപനങ്ങളും വളപട്ടണം പൊലീസ് പൂർണമായും അടപ്പിച്ചതിൽ നാട്ടുകാരിലും വ്യാപാരികളിലും കടുത്ത പ്രതിഷേധം. കോവിഡ് സമ്പർക്ക വ്യാപനത്തിൻെറ പേരിൽ വളപട്ടണത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ കണ്ണൂർ -അഴീക്കൽ റൂട്ടിലും കണ്ണൂർ-പനങ്കാവ്-കുന്നുംകൈ റൂട്ടിലുമുള്ള ബസ് സർവിസ് നിർത്തിവെപ്പിച്ചത് വിവിധ സ്ഥലനങ്ങളിൽ ജോലിക്ക് പോകുന്ന തൊഴിലാളികളുടെയും എതിർപ്പിനിടയാക്കിയിട്ടുണ്ട്. അവശ്യ സാധനങ്ങൾക്ക് ഹോം ഡെലിവറി സൗകര്യം മാത്രമേ ഇനിയുള്ള ദിവസങ്ങളിൽ നടക്കുകയുള്ളൂ. അവശ്യ സർവിസുകൾക്ക് മാത്രമേ വാഹനങ്ങൾ കടത്തി വിടുന്നുള്ളൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കഴിഞ്ഞദിവസം കണ്ടെയ്ൻമൻെറ് സോണുകളിൽപെട്ട വാർഡുകളിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനുപകരം മൂന്നു പഞ്ചായത്തുകളെ ഒറ്റ സോണാക്കി ബുധനാഴ്ച പൊലീസ് അടച്ചുപൂട്ടുകയായിരുന്നു. വളപട്ടണം പൊലീസ് പരിധിയിലെ പ്രധാന റോഡായ കാട്ടാമ്പള്ളി-മയ്യിൽ റോഡിലെ പുതിയതെരുവിലും കണ്ണൂർ - അഴീക്കൽ റോഡിൽ പുതിയതെരു ഹൈവേ ജങ്ഷനിലും അലവിൽ ജങ്ഷനിലും പൊലീസ് കാവലോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ അവശ്യ സർവിസിൻെറ ഭാഗമായി പലചരക്ക് കടകൾക്ക് മാത്രമാണ് നിബന്ധകളോടെ തുറന്നുപ്രവർത്തിക്കാൻ അനുമതി. ഓണ വിപണി പരിഗണിച്ച് പുതിയതെരു, വളപട്ടണം, കാട്ടാമ്പള്ളി, അലവിൽ, പൂതപ്പാറ, മൂന്നുനിരത്ത്, പൊയ്ത്തുംകടവ്, വൻകുളത്ത് വയൽ എന്നിവിടങ്ങളിലെ മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ അനുവാദം നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. പടം: PUTH_Vahana Checking Gathagathakkurukk1 PUTH_Vahana Checking Gathagathakkurukk2 പുതിയതെരു -കാട്ടാമ്പള്ളി റോഡിൽ പൊലീസ് ഏർപ്പെടുത്തിയ ചെക്ക് പോയൻറിൽ വാഹന പരിശോധനയുടെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.