പയ്യന്നൂർ: ഖാദി തൊഴിലാളികളുടെ മിനിമം കൂലി കുടിശ്ശികയും ഉൽപാദന ഇൻസൻെറിവും ഓണക്കാലത്ത് നൽകാറുള്ള ഉത്സവബത്തയും ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്ന് ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നടപ്പാക്കിയ പൂരക വരുമാന പദ്ധതിപ്രകാരമുള്ള ധനസഹായത്തോടെയാണ് തൊഴിലാളികൾക്ക് മിനിമം കൂലി നൽകുന്നത്. ഇത് ഏഴു മാസമായി കുടിശ്ശികയാണ്. വ്യവസായ സംരക്ഷണവും അടച്ചുപൂട്ടലിനെ തുടർന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക ധനസഹായവും സൗജന്യ ഭക്ഷ്യധാന്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും ഫെഡറേഷൻ തീരുമാനിച്ചു. ഇതിൻെറ ഭാഗമായി കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലും തൊഴിലിടങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധർണ സംഘടിപ്പിക്കും. യോഗത്തിൽ പ്രസിഡൻറ് സോണി കോമത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. കൃഷ്ണൻ എം.എൽ.എ റിപ്പോർട്ട് അവതരിപ്പിച്ചു. പി. രാജേന്ദ്രദാസ്, പി.കെ. രാജൻ, കെ. ധനഞ്ജയൻ, കെ. സത്യഭാമ, പി. കൃഷ്ണകുമാരി, എം. ചന്ദ്രമതി, തുളസീധരൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.