തൊടുപുഴ: കഴിഞ്ഞ ഓണക്കാലത്ത് കാന്തല്ലൂരിലെ കർഷകരിൽനിന്ന് ഹോർട്ടി കോർപ് സംഭരിച്ച പച്ചക്കറിക്കുള്ള വിലയായി നയാപൈസ നൽകിയില്ലെന്ന പരാതിയിൽ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്.
നവംബർ 12ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം. 2021 ആഗസ്റ്റ് 13 മുതൽ 18വരെ 10.81 ലക്ഷത്തിെൻറ പച്ചക്കറിയാണ് സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പ് കാന്തല്ലൂർ വി.എഫ്.പി.സി.കെ ലേല വിപണിയിൽനിന്ന് സംഭരിച്ചത്. ഹോർട്ടികോർപ് ജില്ല മാനേജർ കാന്തല്ലൂരിൽ നേരിട്ടെത്തിയാണ് കർഷകരിൽനിന്ന് പച്ചക്കറി സംഭരിച്ചത്.
കർഷകർക്ക് നൽകേണ്ട തുക അലോട്ട് ചെയ്തെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, അക്കൗണ്ടിൽ തുക എത്തിയിട്ടില്ല. ഇതിനുമുമ്പ് കാന്തല്ലൂർ വി.എഫ്.പി.സി.കെക്ക് ഹോർട്ടികോർപ് 11ലക്ഷം രൂപ നൽകാനുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.