അടിമാലി: ഷോക്കേറ്റ് െചരിഞ്ഞ കാട്ടാനയുടെ ചിതക്കരികില്‍ ഒാരോ രാത്രിയും അവൻ എത്തും. കുട്ടിയാനയുടെ വേദന നിറഞ്ഞ കണ്ണുകളും ചിതക്കരികിലെ ശാന്തമായ നിൽപ്പും ഇപ്പോൾ ചിന്നക്കനാല്‍ 301 കോളനിയിലെ ആദിവാസികളുടെകൂടി നൊമ്പരമാണ്. അമ്മയുടെ വേര്‍പാടില്‍ ഒറ്റപ്പെട്ട കുട്ടിയാനയാണ് ഒരാഴ്ചയായി ദിവസവും രാത്രി മുടങ്ങാതെ ആനയെ ദഹിപ്പിച്ച സ്ഥലത്ത് എത്തുന്നത്.
പകൽ മുഴുവൻ മറ്റ് ആനകളോടൊപ്പം മേഞ്ഞുനടക്കുന്ന രണ്ട് വയസ്സുള്ള കുട്ടിയാന രാത്രിയാകുേമ്പാൾ അമ്മയെ സംസ്കരിച്ച സ്ഥലത്ത് എത്തുന്നത് വനപാലകർക്കും കോളനിവാസികൾക്കും മാതൃസ്നേഹത്തിെൻറ നോവുള്ള കാഴ്ചയായി. കുറുമ്പും കുസൃതികളുമായി പുൽമേടുകളിൽ അമ്മയാനയുടെ വാലിലുരുമ്മി നടന്ന കുട്ടിയാനക്കിപ്പോൾ ഉത്സാഹവും പ്രസരിപ്പുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടിയാനകൾ ആറ് വയസ്സുവരെ മുലപ്പാൽ കുടിക്കാറുണ്ട്. ദിവസങ്ങളായി മുലപ്പാല്‍ കുടിക്കാത്ത കുട്ടിയാനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ വനം വകുപ്പ് വാച്ചറെ നിയമിച്ചിട്ടുണ്ട്.
ഇൗ മാസം 12ന് 301 കോളനിക്ക് സമീപം ഷോക്കേറ്റ് െചരിഞ്ഞ 45 വയസ്സുള്ള പിടിയാനയുടേതാണ് കുട്ടി. കൃഷിയിടത്തില്‍നിന്ന് കാട്ടാനയെ അകറ്റാൻ സ്ഥാപിച്ച സൗരോർജ വേലിയിൽ എല്‍.ടി ലൈനില്‍നിന്ന് നേരിട്ട് കണക്ഷന് നല്‍കിയതാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ.
അമ്മയെ വേർപ്പെട്ടതിെൻറ വേദന കുട്ടിയാനയെ ബാധിച്ചിട്ടുണ്ട്. മറ്റ് അഞ്ച് പിടിയാനക്കൊപ്പം കൂട്ടമായാണ് സഞ്ചാരം. െചരിഞ്ഞ ആനയുടെ ജഡം ദഹിപ്പിച്ച സ്ഥലത്തിനടുത്തുതന്നെയാണ് ഈ ആനക്കൂട്ടം ഉള്ളത്. പകല്‍ മറ്റാനകൾക്കൊപ്പം മേഞ്ഞുനടക്കുമെങ്കിലും രാത്രിയായാൽ അമ്മയാനയെ ദഹിപ്പിച്ച സ്ഥലത്ത് കുട്ടിയാന കൃത്യമായി എത്താറുണ്ടെന്ന് ഇതിനെ നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട വനം വകുപ്പ് വാച്ചര്‍ രാമരാജ് പറയുന്നു. കുട്ടിയാനയെ പിന്തുടര്‍ന്ന് മറ്റ് ആനകളും ചിതക്കരികിൽ എത്തും. നേരം പുലർന്നാൽ ആനക്കൂട്ടം ആനയിറങ്കല്‍ ജലാശയത്തിെൻറ കരയിലേക്ക് തിരിച്ചുപോകും. അമ്മയുടെ പാൽ കുടിക്കുന്നില്ലെങ്കിലും മുതിര്‍ന്ന ആനകളും മറ്റ് രണ്ട് ചെറിയ ആനകളും കൂടെയുള്ളതിനാല്‍ കുട്ടിയാന പുല്‍മേട്ടിലെ തീറ്റകള്‍ തിന്ന് സ്വാഭാവിക വളര്‍ച്ച കൈവരിക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ഒറ്റയാന്മാരെ ഭയന്ന് കാടിനുള്ളിലേക്ക് പോകാതെ വനാതിര്‍ത്തികളില്‍ കുറുമ്പുകാട്ടി മേഞ്ഞുനടന്നിരുന്ന പിടിയാനക്കൂട്ടം 301 കോളനിയിലെയും പരിസരത്തെയും ആളുകള്‍ക്ക് കൗതുകം പകരുന്ന പതിവുകാഴ്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.