അറസ്റ്റിലായ സിറിലും ബിജുവും
അടിമാലി: മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ട് പേരെ അടിമാലി പൊലീസ് അറസ്റ്റു ചെയ്തു.
മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി സ്വദേശി സിറിള്‍ (31),ചാറ്റുപാറ പൊറ്റാസ്പടി സ്വദേശി ബിജു (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 22 ന് ദേവിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ അടിമാലി ചൂരകട്ടന്കുടി ആദിവാസി കുടിയിൽ താമസിക്കുന്ന ഷിബു രാജപ്പനാണ് (28)മരിച്ചത്.
മരിച്ച ഷിബുവും അറസ്റ്റിലായവരും ചേര്‍ന്ന് 22ന് വൈകുന്നേരത്തോടെ മീന്‍ പിടിക്കാന്‍ എത്തുകയും സമീപത്തെ വൈദ്യുതി കമ്പിയില്‍നിന്ന് ഈറ്റ കമ്പിലൂടെ വൈദ്യുതി വെള്ളത്തിലേക്ക് കടത്തി വിട്ട് മീന്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
വൈദ്യുതാഘാതമേറ്റ് മീന്‍ ചത്ത് പൊങ്ങിയതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ ഷിബു മീന്‍ എടുക്കാന്‍ വെള്ളത്തില്‍ ഇറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് സുഹൃത്തുകളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.