മുട്ടം: തൊടുപുഴയിലെ അരീപ്ലാവിൽ ഫിനാൻസിയേഴ്സ് ഉടമ മുട്ടം എള്ളുംപുറം അരീപ്ലാക്കൽ സിബി തോമസിനെ (49) പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. സ്ഥാപനത്തിൽനിന്ന് നിരവധി രേഖകൾ കുളമാവ് പൊലീസ് പിടിച്ചെടുത്തു. ആറ് കേസുകളാണ് കുളമാവ് ഇൻസ്പെകടർ സുനിൽ തോമസ് അന്വേഷിക്കുന്നത്. മൂന്ന് കേസുകൾകൂടി തൊടുപുഴയിൽ രജിസ്റ്റർ ചെയ്തു. ഇതിന്‍റെ അന്വേഷണം തൊടുപുഴ സർക്കിളിനാണ്. വരും ദിവസങ്ങളിൽ ഈ കേസുകളിലും അറസ്റ്റ് ഉണ്ടാവും. കൊള്ളപ്പലിശയും ക്രമവിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടി പണം വായ്പക്കെടുത്തവർ നൽകിയ പരാതിയിലാണ് സിബി അറസ്റ്റിലായത്. ജി.എസ്.ടി വകുപ്പ് കഴിഞ്ഞദിവസം സ്ഥാപാനത്തിന്‍റെ ലൈസൻസ് റദ്ദാക്കിയിരുന്നു. tdl mltm5 അരീപ്ലാവിൽ ഫൈനാൻസിയേഴ്സ് ഉടമ മുട്ടം എള്ളുംപുറം അരീപ്ലാക്കൽ സിബി തോമസിനെ സ്ഥാപനത്തിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.