റോഡ് പുനരുദ്ധാരണം: തടസ്സം ഉടമസ്ഥാവകാശ തർക്കമെന്ന് എം.എൽ.എ

മൂന്നാര്‍: പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ -സൈലന്‍റ്വാലി റോഡിന്‍റെ പുനരുദ്ധാരണത്തിന് റോഡിന്‍റെ ഉടമസ്ഥാവകാശം തിരിച്ചടിയാവുന്നതായി അഡ്വ. എ. രാജ എം.എൽ.എ. 2018ലെ പ്രളയത്തിലാണ് മൂന്നാർ-സൈലന്‍റ്വാലി, മൂന്നാര്‍-നെറ്റിക്കുടി റോഡുകള്‍ മണ്ണിടിഞ്ഞ് പൂര്‍ണമായി തകര്‍ന്നത്. തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മൂന്നുകോടി അനുവദിച്ചു. എന്നാല്‍, സാങ്കേതിക കാരണങ്ങളാൽ പണി ആരംഭിക്കാനായില്ല. പഞ്ചായത്തിന്‍റെ ആസ്തിയില്‍ റോഡ് ഇല്ലാത്തതിനാലാണ് പണി ആരംഭിക്കാന്‍ കഴിയാത്തത്. മൂന്നാറിലെ എസ്റ്റേറ്റുകളിലേക്ക് പോകുന്ന മിക്ക റോഡുകളും സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലാണ്. റോഡ് നവീകരിക്കുന്നതിന് കേന്ദ്ര ഫണ്ടടക്കം ഉണ്ടെങ്കിലും സ്വകാര്യ റോഡുകൾക്ക് ഇത് വിനിയോഗിക്കാൻ കഴിയില്ല. കമ്പനി റോഡിന്‍റെ ഉടമസ്ഥാവകാശം വിട്ടുനല്‍കിയാല്‍ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.