കുടയത്തൂർ: യു.ഡി.എഫിൽനിന്ന് കൂറുമാറി എൽ.ഡി.എഫിൽ എത്തിയ കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റിനെ പുറത്താക്കാൻ യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകി. 13 അംഗ ഭരണസമിതിയിലെ അഞ്ച് അംഗങ്ങൾ ചേർന്നാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. മൂന്നിലൊന്ന് അംഗങ്ങൾ അവിശ്വാസ നോട്ടീസ് നൽകിയതിനാൽ ഉടൻ തീയതി നിശ്ചയിച്ച് അവിശ്വാസത്തിന്മേൽ വോട്ടെടുപ്പ് നടക്കും. പഞ്ചായത്തിൽ കോൺഗ്രസ് നാല്, മുസ്ലിംലീഗ് ഒന്ന്, കേരള കോൺഗ്രസ് ജോസഫ് ഒന്ന് (നിലവിൽ ഇടതുപക്ഷത്തേക്കുപോയ പ്രസിഡൻറ് ഉഷ വിജയൻ), സി.പി.എം നാല്, സി.പി.ഐ ഒന്ന്, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ജനുവരി 31നാണ് യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് ഉഷ വിജയൻ എൽ.ഡി.എഫിൽ ചേക്കേറിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻനിന്ന് മത്സരിച്ച് ജയിച്ച ഉഷക്ക് യു.ഡി.എഫ് ധാരണപ്രകാരം ആദ്യ ഒരുവർഷമാണ് പ്രസിഡന്‍റ് പദം നിശ്ചയിച്ചിരുന്നത്. കാലാവധി കഴിഞ്ഞിട്ടും രാജിവെക്കാൻ തയാറായില്ല. തുടർന്ന്, യു.ഡി.എഫ് ഒരുമാസം കൂടി നീട്ടിനൽകി. ഈ കാലാവധി പൂർത്തിയായ ജനുവരി 31ന് എൽ.ഡി.എഫിൽ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.