അപകട ഭീഷണിയായ വീട്ടിൽ ഭീതിയോടെ വയോദമ്പതികൾ

നെടുങ്കണ്ടം: അപകട ഭീഷണിയിൽ നിൽക്കുന്ന വീട്ടിൽ ഭയന്നുവിറച്ച് കഴിയുകയാണ് കല്‍ക്കുന്തല്‍ കണ്ടംതെക്കേതില്‍ അപ്പു-വിജയമ്മ ദമ്പതികൾ. പ്രളയകാലത്ത് നാശംസംഭവിച്ച ഏതുനിമിഷവും നിലംപൊത്താറായ വീട്ടിലാണ് ഇവർ കഴിയുന്നത്. 2019ലെ പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഭിത്തികളും തറയുമെല്ലാം വിണ്ട് പൊട്ടി വീട് അപകടാവസ്ഥയിലായിരുന്നു. നെടുങ്കണ്ടം പഞ്ചായത്ത് രണ്ടാം വാര്‍ഡിലാണ് ഈ വീട്. രോഗികളായ ഈ ദമ്പതികളുടെ ആകെയുള്ള സമ്പാദ്യമാണ് മൂന്ന് സെന്‍റ് സ്ഥലവും വീടും. വീടിന്‍റെ എല്ലാ മുറികളിലെയും ഭിത്തിയും തറയും പൊട്ടി കട്ടിളയുമായി ബന്ധമില്ലാതെ നില്‍ക്കുകയാണ്. പുറമെ നോക്കുമ്പോള്‍ ഈ വീടിന് ഒരു തകരാറുമില്ല. എന്നാല്‍, മുറിക്കുള്ളിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ ഓരോ ഭിത്തിക്കും മൂന്നും നാലും പൊട്ടലുകളാണുള്ളത്. അടുക്കളയിലെ ചിമ്മിനി മറിഞ്ഞുവീഴാറായി. മഴ ശക്തിയാകുമ്പോള്‍ അയല്‍ വീടുകളിലാണ് അന്തിയുറങ്ങുക. രണ്ട് പെണ്‍മക്കളാണിവർക്ക്. ഇവരെ വിവാഹം കഴിപ്പിച്ചയച്ചു. പ്രളയശേഷം നിരവധിതവണ അപേക്ഷ നല്‍കിയെങ്കിലും വീട് അനുവദിച്ചിട്ടില്ല. ഇതിലും അര്‍ഹതപ്പെട്ടവര്‍ ഉണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. idl ndk പ്രളയത്തിൽ വെള്ളംകയറി പൊട്ടിത്തകര്‍ന്ന വീടിന്‍റെ ഭിത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.