വിനോദസഞ്ചാരികൾ കോവിഡ് നിയന്ത്രണം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യം

പീരുമേട്: വിനോദസഞ്ചാരികളുടെ വരവ് ടൂറിസം മേഖലക്ക് ഉണർവ് നൽകുമ്പോൾ തന്നെ കോവിഡ് നിയന്ത്രണങ്ങൾ അവർ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യം. വാഗമൺ, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങിയത്. കുടുംബസമേതം എത്തുന്നവരുടെ എണ്ണം കുറവാണ്. ഇരുചക്രവാഹനങ്ങളിൽ എത്തുന്ന യുവാക്കളാണ് ഏറെയും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ പരിശോധനയുടെയോ വാക്സിൻ എടുത്തതിൻെറയോ സർട്ടിഫിക്കറ്റ് വേണമെന്നുണ്ട്. എന്നാൽ, പരുന്തുംപാറയിൽ ഉൾപ്പെടെ ഇവ പരിശോധിക്കുന്നിെല്ലന്ന് പരാതിയുണ്ട്. വിവിധ സ്ഥലങ്ങളിൽനിന്നെത്തുന്ന സഞ്ചാരികളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്കും വിവരങ്ങൾ ലഭ്യമല്ല. ഇതോടൊപ്പം സഞ്ചാരികൾ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. നിരോധനം ലംഘിച്ച് പുല്ലുപാറ, കടുവാപ്പാറ, നാൽപതാം മൈൽ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നുണ്ട്. ഇവിടെ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ സ്ഥലത്തെ ഹോട്ടൽ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോട്ടൽ അടക്കുകയും മറ്റ് ജീവനക്കാരെ നിരീക്ഷണത്തിലുമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.