മറയൂർ ശർക്കരക്ക് പ്രതീക്ഷയുടെ മധുരം

മറയൂർ: കാന്തല്ലൂർ, വട്ടവട മേഖലകളിലെ ശീതകാല പച്ചക്കറിക്കൊപ്പം മറയൂരിൻെറ ശർക്കരക്കും ഇത്തവണ ഒാണവിപണിയിൽ ആവശ്യക്കാർ കൂടുമെന്നും നല്ല വില ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് കർഷകർ. മലനിരകളുടെ താഴ്വാരമായ മറയൂരിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന കരിമ്പിൽനിന്നുള്ള ശർക്കരയുടെ ഉൽപാദനം ഒാണവിപണി ലക്ഷ്യമിട്ട് സജീവമാണ്. മറയൂർ ശർക്കരക്ക് നിലവിൽ കിലോക്ക് 55 മുതൽ 60 രൂപ വരെയാണ് വില. ഓണവിപണിയിൽ 70 മുതൽ 80 വരെ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ നേരത്തേതന്നെ ഉൽപാദനം തുടങ്ങിയത്. എന്നാൽ, ഓണക്കിറ്റിൽ മറയൂർ ശർക്കര ഉൾപ്പെടുത്താത്ത സർക്കാർ നടപടിയിൽ കർഷകർക്ക് നിരാശയുണ്ട്. കച്ചവടക്കാരുടെ ചൂഷണവും അധിക രാസവസ്തുക്കൾ ഉപയോഗിച്ച് തമിഴ്നാട്ടിൽ ഉൽപാദിപ്പിക്കുന്ന വ്യാജൻ യഥാർഥ മറയൂർ ശർക്കരക്ക് ഭീഷണിയാണെന്ന് കർഷകർ പറയുന്നു. മറയൂർ ശർക്കരയുടെ വില ഇടിച്ചുതാഴ്ത്താൻ വ്യാപാരികൾ ബോധപൂർവം ശ്രമിക്കുന്നതായും ഇത് ഉൽപാദനത്തെ ബാധിക്കുന്നതായും ആക്ഷേപമുണ്ട്. കാന്തല്ലൂരിലും വട്ടവടയിലുമായി രണ്ടായിരത്തിലധികം ഏക്കറിലാണ് ശീതകാല പച്ചക്കറികളായ കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്റൂട്ട് തുടങ്ങിയവ കൃഷി ചെയ്തുവരുന്നത്. പലതും വിളവെടുപ്പിന് പാകമായി. മുമ്പ് പച്ചക്കറി സംഭരിച്ച ഇനത്തിൽ ഹോർട്ടികോർപ്പും വി.എഫ്.പി.സി.കെയും നൽകാനുള്ള തുക കർഷകർക്ക് ഇനിയും കിട്ടിയിട്ടില്ല. എന്നാലും കുടിശ്ശിക തീർത്ത് സംഭരണം തുടങ്ങുമെന്നും ഓണവിപണിയിൽ നല്ല വില കിട്ടുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ. --------- TDL102 Marayoor മറയൂരിലെ ശർക്കര നിർമാണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.