'കാരുണ്യ' ഒമ്പതാം വയസ്സിലേക്ക്

നെടുങ്കണ്ടം: ഒരുപറ്റം സുമനസ്സുകൾ ചേര്‍ന്ന് രൂപവത്കരിച്ച കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഒമ്പതാം വയസ്സിലേക്ക്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എട്ട്്് വര്‍ഷമായി ദിവസവും ഉച്ചഭക്ഷണം നല്‍കിവരികയാണ് സൊൈസറ്റി. പ്രളയം, ഹര്‍ത്താല്‍, കോവിഡ് ഘട്ടങ്ങളിലും ഒരുദിവസം പോലും മുടങ്ങാെത സൗജന്യമായാണ് വിതരണം. ആശുപത്രിയിലെത്തുന്ന അഗതികളും നിർധനരുമായ നൂറുകണക്കിന് കിടപ്പുരോഗികള്‍ക്ക് മാത്രമല്ല കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം ലഭിക്കും. ടൗണിലെ പ്രത്യേക മുറിയില്‍ തയാറാക്കുന്ന ഭക്ഷണം ഉച്ചക്ക്് ഒന്നിന് ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ച് വിളമ്പിനല്‍കുകയാണ്. വീടുകളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന പാഴ്‌വസ്തുക്കളും കറികള്‍ക്ക്്് ആവശ്യമായ കാര്‍ഷിക വിളകളും ഇവർ നേരിെട്ടത്തി ശേഖരിക്കുന്നുണ്ട്. അഡ്വ. എം.എന്‍. ഗോപി, അഡ്വ. സേനാപതി വേണു, ജോയി ഉലഹന്നാന്‍ എന്നിവര്‍ രക്ഷാധികാരികളായ സൊസൈറ്റിയിൽ കെ.ആര്‍. രാമചന്ദ്രന്‍, പി.കെ. ഷാജി, വി.എ.ജോസഫ്, അനില്‍ കട്ടൂപ്പാറ, എം.എസ്. സുമേഷ്, റെജി ആശാരിക്കണ്ടം എന്നിവരാണ് ഭാരവാഹികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.