അതിര്‍ത്തി വനമേഖലയില്‍ പരിശോധന ശക്തം

നെടുങ്കണ്ടം: കേരള-തമിഴ്്്്്‌നാട് അതിര്‍ത്തി വനമേഖലയില്‍ ചാരായം വാറ്റ്്് വ്യാപകമായതിനെത്തുടര്‍ന്ന്് പരിശോധന ശക്തമാക്കി. ഉടുമ്പന്‍ചോല എക്‌ൈസസ് റേഞ്ച് ഓഫിസിലെ ഉദ്യാഗസ്ഥരും തമിഴ്‌നാട് വനംവകുപ്പ് ഉേദ്യാഗസ്ഥരും വണ്ടന്മേട് പൊലീസും സംയുക്തമായി മന്തിപ്പാറ, മുങ്കിപ്പള്ളം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ലോക്ഡൗണിൽ വിദേശമദ്യശാലകളും ബാറുകളും അടഞ്ഞുകിടക്കുന്നതിനാല്‍ അതിര്‍ത്തി മേഖലയില്‍ ചാരായം വാറ്റ് വ്യാപകമായിരുന്നു. പരിശോധനയില്‍ കോടയോ ചാരായമോ കണ്ടെത്താനായില്ല. വരും ദിവസങ്ങളില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി വനമേഖലകളിലും പരിശോധന നടത്തുമെന്ന്് സംഘം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.