വസ്ത്രസ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണം-അസോസിയേഷൻ

തൊടുപുഴ: വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം തുറക്കാൻ അനുമതി നൽകണമെന്ന് കേരള ടെക്സ്റ്റയിൽ ആൻഡ് ഗാർമൻെറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.ഡി.ബ്ല്യു.എ) ജില്ല കമ്മിറ്റി ഒാൺലൈൻ യോഗം ആവശ്യപ്പെട്ടു. കടുത്ത പ്രതിസന്ധിയിലൂടെയാണ് വസ്ത്രവ്യാപാരികൾ കടന്ന് പോകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കടയുടെ ഷട്ടർ തുറക്കാൻ പറ്റില്ലെന്നും വിവാഹ പാർട്ടികൾ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും ക്യൂ ആർ കോഡുമായി വരുന്നവർക്കേ പ്രവേശനം പാടുള്ളൂ എന്നുമുള്ള അശാസ്ത്രീയ നിർദേശങ്ങളാണ് സെക്ടറൽ മജിസ്ട്രേറ്റ്മാർ നൽകിയത്. ഇൗ രീതിയിൽ സ്ഥാപനം പ്രവർത്തിക്കാനാവില്ല. കടമെടുത്തും പലിശെക്കടുത്തും വാടക കൊടുത്തുമാണ് വസ്ത്രവ്യാപാരികൾ കച്ചവടം നടത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് എം.വി. സജീവ് അധ്യക്ഷത വഹിച്ചു. പി.കെ. ഷമീർ, സുമൻ, എം.ബി. താജു, അലൻറ്, ബിനോയ്, ഇബ്രാഹിം, അനസ്, സോബിച്ചൻ, ഇബ്രാഹിം, ഷെഫീഖ് എന്നിവർ പങ്കെടുത്തു. ദേവികുളത്തും മൂന്നാറിലുമായി ആറ് വാർഡുകൾ കണ്ടെയ്ൻമൻെറ് സോൺ മൂന്നാർ: ദേവികുളം പഞ്ചായത്തിൽ ഒരു വാർഡിലെ 158 പേരെ പരിശോധിച്ചതിൽ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, 11ാം വാർഡായ ലോക്കാർഡ് ഇതോടെ കണ്ടെയ്ൻമൻെറ് സോണാക്കി. മൂന്നാർ പഞ്ചായത്തിൽ 244 ഉം ദേവികുളം പഞ്ചായത്തിൽ 132 പേരുമാണ് രോഗികൾ. ഇതോടെ രണ്ടു പഞ്ചായത്തുകളിൽ മൂന്ന് വീതം വാർഡുകൾ ഇപ്പോൾ കണ്ടെയ്ൻമൻെറ് സോണാണ്. മൂന്നാറിൽ മൂന്ന്, നാല്, ഏഴ് വാർഡുകളായ ലക്കം,വാഗുവരൈ, കന്നിമല എന്നിവിടങ്ങളിലാണ് വ്യാപനം കൂടുതൽ. തോട്ടം തൊഴിലാളികളുടെ ഇടയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് ആശങ്ക കൂട്ടുകയാണ്. തൊഴിലാളി ലയങ്ങളിലെ കൂട്ടമായുള്ള താമസവും ഇടപെടലുകളുമായിരിക്കാം രോഗവ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ജൈവവൈവിധ്യ ദിനാഘോഷം മൂന്നാർ: വിജയപുരം സോഷ്യൽ സർവിസ് സൊസൈറ്റിയും ഹരിത കേരള മിഷനും സംയുക്തമായി യു.എൻ.ഡി. പി (കൻസെർെവഷൻ ആൻഡ് ഇക്കോളജി)യുടെ പങ്കാളിത്തതോടെ ഓൺലൈൻ ശിൽപശാല നടത്തി. വിവിധ വിഷയങ്ങളിൽ ഡോ. കെ.ആർ. ബൈജു, ഡോ. ടി.വി. സജീവ്, ഡോ. സിബി മാത്യു എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. സംസഥാനത്തെ വിവിധ കോളജുകളിൽ നിന്നുള്ള വകുപ്പ് മേധാവികളും ഗവേഷക വിദ്യാർഥികളും, പങ്കെടുത്തു. ഡോ. എം. രമേശൻ, ഡോ. ജി.എസ്. മധു, ഡോ. ഹരിദാസ്, ഡോ. ടി.ആർ. സുമ, ഫാ. ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ, ടി.എ. ജോർജ് എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.