സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം -ചെയർമാൻ

തൊടുപുഴ: കോവിഡുമായി ബന്ധപ്പെട്ട് വിളിക്കേണ്ട തൊടുപുഴയിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പേരും ഫോണ്‍ നമ്പറും എന്ന നിലയില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ആശുപത്രി അധികൃതരുടെയും സ്വകാര്യ ആശുപത്രി അധികൃതരുടേയും പേരും ഫോണ്‍ നമ്പറുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി തൊടുപുഴ നഗരസഭ ചെയർപേഴ്സൻ സനീഷ് ജോർജ്. രോഗികളുടെ സഹായത്തിനും അന്വേഷണത്തിനുമായി പ്രസ്തുത ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടരുതെന്നും സേവനങ്ങള്‍ ലഭിക്കുന്നതല്ലെന്നും സേവനങ്ങള്‍ക്ക് നഗരസഭയും ആശുപത്രി അധികൃതരും പ്രസിദ്ധീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂം നമ്പറുകളിലും ഹെല്‍പ് ലൈന്‍ നമ്പറുകളിലും വിളിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിൻെറ ഭാഗമായി നഗരസഭ ഓഫിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആശുപത്രി പ്രതിനിധികളുടെ ഫോണ്‍ നമ്പറുകള്‍ തെറ്റായി പ്രചരിപ്പിക്കപ്പെടുകയായിരുന്നെന്നും ചെയര്‍മാന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.